ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തു തന്നെ ഒന്നാമതാണ് കേരളം. എന്നിട്ടും ചികിത്സ വൈകിപ്പോയതുകൊണ്ടു മാത്രം അടുത്തിടെ ഒരു വിദ്യാർഥിനി മരണപ്പെട്ടു. പ്രതിവർഷം ഇന്ത്യയിൽ മാത്രം ക്ഷയരോഗമെടുക്കുന്നത് ലക്ഷക്കണക്കിന് ജീവനുകളാണ്.
രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും സർക്കാർ സ്വീകരിച്ചിരിക്കുന്ന വഴികൾ എന്തൊക്കെയാണ്? ഒരിക്കൽ വന്നുപോയവരിൽ രോഗം വീണ്ടും വരാനിടയുണ്ടോ? കേരളത്തിനു മുന്നിലെ വെല്ലുവിളികൾ എന്തൊക്കെയാണ്? ക്ഷയരോഗത്തെ സംബന്ധിച്ച അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം വായിക്കാം...
ടിബി ചികിത്സയുടെ ഭാഗമായി കുത്തിവയ്പ് സ്വീകരിക്കുന്ന പെൺകുട്ടി (Photo by PRAKASH SINGH / AFP)
Mail This Article
×
2024ന്റെ ആദ്യ മാസങ്ങളിലാണ് ആലപ്പുഴ പാണാവള്ളിയിൽ ക്ഷയരോഗം ബാധിച്ചു പ്ലസ് വൺ വിദ്യാർഥിനി മരിച്ചത്. രോഗം ബാധിച്ച് 3 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സ ഫലം കണ്ടില്ല. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ചു ക്ഷയരോഗ പ്രതിരോധത്തിൽ ഏറെ മുൻപന്തിയിലുള്ള സംസ്ഥാനത്ത് ഈ മരണം ഒഴിവാക്കേണ്ടതായിരുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആശാ പ്രവർത്തകർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരെയെല്ലാം ബോധവൽക്കരിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമരുകളിലും എഴുതിവച്ചിട്ടുണ്ട്– രണ്ടാഴ്ചയിലേറെയായി നീണ്ടു നിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കണം. അതു ക്ഷയരോഗ ലക്ഷണമാകാം.
എന്നിട്ടും പാണാവള്ളിയിലെ വിദ്യാർഥിനിയുടെ ക്ഷയരോഗ ലക്ഷണം തിരിച്ചറിയാതെ പോയി. രോഗനിർണയവും ചികിത്സയും വൈകിയതാണ് ആ വിദ്യാർഥിനിയെ മരണത്തിലേക്കു നയിച്ചത്. അധ്യാപകരുടെയുൾപ്പെടെ
English Summary:
Tragic Death Highlights Urgency for Improved TB Awareness in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.