റോക്കറ്റ് വിക്ഷേപണകേന്ദ്രം തുടങ്ങാനുള്ള സ്ഥലം തേടി സാരാഭായിയും സംഘവും നടത്തിയ അലച്ചിലിന് മറുപടി ലഭിച്ചത് വേളിക്കായലിനു സമീപം കടലുരുമ്മി കിടക്കുന്ന തുമ്പയെന്ന കൊച്ചുഗ്രാമത്തെ കണ്ടെത്തിയതോടെയാണ്.
ശീതസമരം രൂക്ഷമായ അക്കാലത്തും രാജ്യങ്ങളുടെ കൂട്ടായ്മയെന്ന അസാധ്യതയെ സാധ്യമാക്കി ഇന്ത്യയുടെ സ്വപ്നങ്ങളെ ആകാശത്തോളം വളർത്തിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരഭായിയെ അടുത്തറിയാം, അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 12ന്...
വിക്രം സാരാഭായ്. (ചിത്രീകരണം: ടി.വി.ശ്രീകാന്ത് / മനോരമ ഓൺലൈൻ)
Mail This Article
×
ഒരിടത്തൊരിടത്ത് ഒരു തുമ്പപ്പൂ ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും വേണ്ടത്രയില്ലാത്ത മഹാരാജ്യത്തിന്റെ ആകാശപ്പൂവായിരുന്നു അത്. തിരുവനന്തപുരത്തെ കടലോര ഗ്രാമമായ ആ തുമ്പയുടെ മണൽപരപ്പിലൂടെ, സൈക്കിളിൽ പേലോഡ് വച്ച് നടക്കുന്ന രണ്ടു പേർ. പഴയ ജീപ്പിലായിരുന്നു റോക്കറ്റ്. ഘോഷയാത്രയായി ആൾക്കൂട്ടം മുന്നോട്ട്. 1963 നവംബർ 21ന് വൈകിട്ട് 6.25ന് ‘നൈക്ക് – അപ്പാഷെ’ പുകതുപ്പി കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണമായിരുന്നു. നമ്മൾ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും വരെ കൈകൾ നീട്ടി.
ബഹിരാകാശത്തെ നേട്ടങ്ങളാൽ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കേണ്ടൊരു മനുഷ്യനുണ്ട്, വിക്രം അംബാലാൽ സാരാഭായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്. മണ്ണിൽനിന്നൊരു സ്വപ്നപ്പൂവിനെ
English Summary:
How Vikram Ambalal Sarabhai Propelled India into the Space Age: A Tribute to the Father of Indian Space Research Through the 'Oridathoridath' Article Series
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.