കണ്ണീരല്ല ഈ അമ്മയുടെ കണ്ണിൽ നിന്നടർന്നു വീണത്, ഉള്ളിൽനിന്ന് ഉയർന്നത് നിസ്സഹായതയുടെ തേങ്ങലുമല്ല. കനൽ പോലെ എരിഞ്ഞു നിന്ന വാശിയും ഏതറ്റം വരെ പോയി പോരാടാനുള്ള നിശ്ചയദാർഢ്യവുമാണ്. മകളുടെ നിഷ്കളങ്ക മുഖം കാണുമ്പോഴെല്ലാം ഉയരുന്ന ചുടുശ്വാസം നെഞ്ചിനുള്ളിലെ നെരിപ്പോടിൽ ആ കനൽ കെടാതെ കാത്തു. ഭിന്നശേഷിക്കാരിയായ മകളെ നശിപ്പിച്ചയാളെ കണ്ടെത്തി പരമാവധി ശിക്ഷ വാങ്ങി നൽകും എന്ന നിശ്ചയദാർഢ്യം നീറിനീറി നിന്നു. നീണ്ട 16 വർഷവും നാലു മാസവും തുടർന്ന പോരാട്ടത്തിനൊടുവിൽ ആ അമ്മ ലക്ഷ്യം കണ്ടു. ആ അമ്മയുടെ പര്യായമായി കരളുറപ്പ് എന്ന് എഴുതാം. നീതി ബോധമുള്ള പൊലീസുകാർ മനസ്സുവച്ചാൽ, പ്രതികൾ കടൽ കടന്നാലും രക്ഷപ്പെടില്ലെന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ സംഭവം. ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ മൂന്നു മക്കളാണ് ഈ അമ്മയ്ക്ക്. വലിയ അല്ലലില്ലാതെ കഴിയുന്ന സാധാരണ കുടുംബം. മൂത്ത മകൻ ജനിച്ച ശേഷം പിറന്ന ഇരട്ടകളിൽ ഒന്ന് പെൺകുട്ടിയായിരുന്നു. ജനിച്ച് എട്ടാം മാസം മുതൽ അവളിൽ ചില മാറ്റങ്ങൾ കണ്ടപ്പോൾത്തന്നെ ഡോക്ടർമാരെ കാണിച്ചു. 75 ശതമാനം ഭിന്നശേഷിയാണ് അവൾക്കെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ആ മാതാപിതാക്കൾ നിരാശരായില്ല. അവളെ പൊന്നുപോലെ നോക്കി. സംസാരം വ്യക്തമല്ലെങ്കിലും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അവളുടെ ഭാഷ മനസ്സിലാകും. ഉറുമ്പ് കൂട്ടിവയ്ക്കുന്ന പോലെ അവളുടെ ഭാവിക്കായി ചെറുസമ്പാദ്യം കൂട്ടിക്കൂട്ടി സൂക്ഷിച്ചു വച്ചാണ് അവർ അവളെ വളർത്തിയത്. എന്നാൽ

loading
English Summary:

The inspiring story of a mother's relentless 16-year battle to bring her differently-abled daughter's abuser to justice. Facing numerous obstacles and setbacks, her unwavering perseverance led to the perpetrator's arrest in Sharjah and eventual conviction, highlighting the importance of determination and international law enforcement collaboration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com