നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരുടെ കൈവശമാണ്?– അത് നമ്മളിൽ തന്നെയാണെന്ന് ഒരാൾ തിരിച്ചറിയുമ്പോഴാണ് ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്. രുചികള്‍ തേടിയുള്ള യാത്രകളിലാണ് തന്റെ ആനന്ദമെന്ന തിരിച്ചറിവിൽ ആലപ്പുഴക്കാരി ഗൗരി സഞ്ചരിച്ചതു കാതങ്ങൾ. കാഞ്ചീപുരവും വാരണസിയും പുരിയും എന്നുവേണ്ട ഇന്ത്യയിൽ ചരിത്രമുറങ്ങുന്ന നഗരങ്ങൾക്കെല്ലാം നൂറ്റാണ്ടുകൾ നീണ്ട ഒരു ഭക്ഷണസംസ്കാരവും ഉണ്ട്. ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന സ്ഥലങ്ങൾ ഗൗരിക്കു മുന്നിൽ തുറന്നത് രുചിവൈവിധ്യങ്ങളുടെ കലവറ. കാഞ്ചീപുരത്തെ ഇഡ്ഡലിക്കടയിൽ നിന്ന് തുടങ്ങിയ രുചിയാത്ര രാജ്യാതിർത്തികൾ പിന്നിട്ട് നേപ്പാളിലും ഇന്തൊനീഷ്യയിലും ചെന്നെത്തി. ഭക്ഷണങ്ങൾ തേടിപ്പോയതും ഭക്ഷണം തേടി എത്തിയതുമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഗൗരി. കുട്ടിക്കാലം മുതൽ യാത്രകൾ ചെയ്യുന്ന ഒരാളാകണം എന്നുമാത്രം സ്വപ്നം കണ്ടൊരു പെൺകുട്ടി ആസ്വദിച്ചു കഴിച്ച വിഭവങ്ങളും ഇനി ജീവിതത്തിൽ ഒരിക്കലും കഴിക്കില്ലെന്ന് തീരുമാനിച്ച ഭക്ഷണവും ഈ രുചിയാത്രയിലുണ്ട്. യാത്രയുടെ വൈബിനെപ്പറ്റി ഗൗരി പറയുന്നു.

loading
English Summary:

Solo Traveller Gowry Unveils the Hidden Culinary Gems in India and Beyond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com