‘അതെ വിർജീനിയ, സാന്റാ ക്ലോസ് ശരിക്കും ഉണ്ട്’; ചരിത്രമായ 8 വയസ്സുകാരിയുടെ കത്ത്; ക്രിസ്മസ് സമ്മാനവുമായി വരും യൂലുപുക്കിയും മിക്കുലാസും!
Mail This Article
ക്രിസ്മസ് രാവിൽ സമ്മാനപ്പൊതികളുമായി സാന്റാ ക്ലോസ് അപ്പൂപ്പൻ വരുമെന്ന വിശ്വസിച്ച കുഞ്ഞുകൂട്ടുകാരുടെ കഥകൾ ഒരുപാടുണ്ട്. ആ കഥകളൊന്നിൽ ചരിത്രം നക്ഷത്രവിളക്കിന്റെ പുഞ്ചിരി പടർത്തി. അവിടെ തുടങ്ങുന്നു വിർജീനിയ എന്ന കുരുന്നിന്റെ കൗതുകം നിറഞ്ഞ ചോദ്യം; പിന്നീട് ലോകം കാരൾ ഗാനം പോലെ പാടിയ തുടർക്കഥകളും. ‘അതെ വിർജീനിയ, സാന്റാ ക്ലോസ് തീർച്ചയായും ജീവിച്ചിരിപ്പുണ്ട്’. ആയിരത്തിഎണ്ണൂറുകളുടെ ഒടുവിൽ ന്യൂയോർക്കിലെ സൺ ദിനപ്പത്രത്തിന് ഒരു കത്തു കിട്ടി. സാന്റാ ക്ലോസ് എന്നൊരാൾ ശരിക്കും ഉണ്ടോ എന്നറിയാനുള്ള എട്ടുവയസ്സുകാരിയായ വിർജീനിയയുടെ സംശയമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. സാന്റാ ശരിക്കുമില്ലെന്നും അതൊരു കെട്ടുകഥ മാത്രമാണെന്നുമുള്ള അവളുടെ കൂട്ടുകാരുടെ സാക്ഷ്യങ്ങളും അവൾ രേഖപ്പെടുത്തി. അവളുടെ കൗതുകത്തിന് ഉത്തരം കിട്ടാൻ അച്ഛന്റെ നിർദേശപ്രകാരമാണു കത്ത് അയച്ചത്. പക്ഷേ, വിർജീനിയയുടെ ആ കത്ത് സൺ പത്രത്തിലെ എഡിറ്റർമാർക്കു വലിയ വെല്ലുവിളിയായി. സാന്റാ ക്ലോസ് ഉണ്ടെന്നോ ഇല്ലെന്നോ അവളോടെങ്ങനെ പറയും? ഒരു കുട്ടിയുടെ ഏറ്റവും വലിയ വിശ്വാസവും കൗതുകവും എങ്ങനെ തെറ്റെന്നു പറയാനാകും. ഒടുവിൽ അവൾക്കു മറുപടി എഴുതാനുള്ള ദൗത്യം അവർ മുതിർന്ന പത്രപ്രവർത്തകനായ ഫ്രാൻസിസ് ചർച്ചിനെ ഏൽപിച്ചു. കടുത്ത നിരീശ്വരവാദിയായിരുന്നു ചർച്ച്; മായാജാലക്കഥകളിലൊട്ടു വിശ്വാസവുമില്ല. അമേരിക്കയിലെ ആഭ്യന്തരയുദ്ധം റിപ്പോർട്ട് ചെയ്ത് മനുഷ്യരാശിയിലുള്ള വിശ്വാസം തന്നെ അദ്ദേഹത്തിനു നഷ്ടപ്പെട്ടുനിൽക്കുന്ന സമയമായിരുന്നു അത്. പക്ഷേ, അദ്ദേഹത്തിന്റെ മറുപടി ചരിത്രമായി. വിർജീനിയയ്ക്കുള്ള മറുപടിക്കത്തായി സൺ ദിനപത്രം