‘എംടിയെ ഒരിക്കലും ഞങ്ങൾ ആരാധിക്കാൻ തുനിഞ്ഞില്ല; അതിനു കാരണമുണ്ട്!’ എംടി പറഞ്ഞ ആ ‘ത്രെഡ്’ മുന്നോട്ടുപോയില്ല
![MT Vasudevan Nair 2014 APRIL 05. MT Vasudevan Nair at Karikkakam Temple, Thiruvananthapuram. Photo: MANOJ CHEMANCHERI](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2024/12/27/mt-vasudevan-nair-main.jpg?w=1120&h=583)
Mail This Article
എംടിയെ ഞാൻ ആദ്യം കാണുന്നത് 1968ലാണ്. ജോൺ ഏബ്രഹാമിന് എംടിയെ അടുത്തു പരിചയമുണ്ടായിരുന്നു. ജോൺ ഒരു ദിവസം എന്നോടു ചോദിച്ചു, ‘എംടിയെ കണ്ടിട്ടുണ്ടോ?’ ഞാൻ പറഞ്ഞു: ‘ഇല്ല.’ അങ്ങനെ ജോണുമൊത്ത് ഒരു ദിവസം കാഞ്ഞിരപ്പള്ളിയിൽനിന്ന് എംടിയെ കാണാൻ പോയി. ഞാൻ അപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥയെഴുതിത്തുടങ്ങിയിട്ട് നാലു വർഷമായിരിക്കുന്നു. 1964ലാണ് എന്റെ ആദ്യകഥ മുഖ്യപത്രാധിപർ എൻ.വി.കൃഷ്ണവാരിയരും സഹപത്രാധിപർ എംടിയും ചേർന്ന് ആഴ്ചപ്പതിപ്പിന്റെ റിപ്പബ്‌ളിക് പതിപ്പിലെ മലയാള കഥയായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം എംടിയുമായി കഥകളെ സംബന്ധിച്ച് വല്ലപ്പോഴുമുള്ള കത്തുബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോണും ഞാനും ഉച്ചയ്ക്ക് ആഴ്ചപ്പതിപ്പിന്റെ ഓഫിസിൽ കയറിച്ചെല്ലുമ്പോൾ എംടി സഹപ്രവർത്തകർക്കൊപ്പം ജോലിയിലാണ്. ജോൺ എന്നെ പരിചയപ്പെടുത്തി. എംടി സന്തോഷപൂർവം ചിരിച്ചു. അൽപസമയം ഞങ്ങൾ കുശലപ്രശ്നങ്ങൾ നടത്തി. ‘ഊണു കഴിക്കാം’ എംടി പറഞ്ഞു. ദരിദ്രരായ ഞങ്ങൾക്കു വളരെ സന്തോഷം. എംടി പോക്കറ്റിൽ തപ്പി. പോക്കറ്റ് കാലി എന്നു മനസ്സിലായി. സഹപ്രവർത്തകരിലൊരാളോടു പൈസ കടംവാങ്ങി. ഞങ്ങളെയും കൂട്ടി ഒരു ബാറിലേക്കു പോയി. വേണ്ടുവോളം ബിയറും ആഹാരവും