രാജ്യത്ത് ഏറ്റവും കൂടുതൽ സാധ്യതകളുള്ള മേഖലകളിലൊന്ന് ടൂറിസമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പലവേദികളിലും പറയാറുണ്ട്. ഈ മേഖലയിൽ ദിവസവും വൻ മാറ്റങ്ങളും പദ്ധതികളുമാണ് വന്നുക്കൊണ്ടിരിക്കുന്നത്
ടൂറിസം മേഖലയിൽ കേൾക്കുന്ന പുതിയ പേരാണ് ‘നോക്ടൂറിസം’. എന്താണ് കേരളത്തിലെ നോക്ടൂറിസം സാധ്യതകൾ? ലോകമെമ്പാടും സഞ്ചാരികൾക്കിടയിൽ പുതുതരംഗമായി മാറുന്ന ഈ രീതി 2025ൽ ടൂറിസം മേഖലയിലെ ട്രെൻഡാകുമോ? കേരളത്തിന് ഇതിന്റെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം?
Mail This Article
×
മലയാളത്തിലെ സമീപകാല ഹിറ്റ് സിനിമകളിലൊന്നായ ‘കുമ്പളങ്ങി നൈറ്റ്സ്’ കണ്ടവരുടെ മനസ്സിലെല്ലാം ഇടംപിടിച്ചൊരു അതിശയമായിരുന്നു ‘കവര്’. ഷെയ്ൻ നിഗം അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം സഹോദരനോടു പറയുന്നുണ്ട്, ‘കവരടിച്ച് കിടക്കണേണ്ട്, കൊണ്ടോയി കാണിക്കാൻ പാടില്ലേ’ എന്ന്. സഹോദരന്റെ കാമുകി വിദേശിയാണ്. അവർക്ക് അദ്ഭുതമാകുന്ന വെള്ളത്തിലെ കവരിന്റെ ആ നീലവെളിച്ചക്കാഴ്ച കാണിച്ചുകൊടുക്കാനാണ് ബോബി പറയുന്നത്. സിനിമ ഇറങ്ങിയശേഷം കുമ്പളങ്ങിയിലെ തീരപ്രദേശങ്ങളിൽ ഈ കവര് കാണാൻ രാത്രികാലത്ത് സഞ്ചാരികൾ ഒഴുകിയെത്തിയിരുന്നു. കവര് പോലെ ലോകത്ത് ഒട്ടേറെ രാജ്യങ്ങളിൽ രാത്രിയെ മനോഹരിയാക്കുന്ന ഇത്തരം ഒട്ടേറെ അപൂർവ പ്രതിഭാസങ്ങളുണ്ട്. ഉദാഹരണത്തിന് ഗ്രീൻലാൻഡിലെ നോർത്തേൺ ലൈറ്റ്സ്, നമീബിയയിലെ സാൻഡ് ഡ്യൂൺസ് തുടങ്ങിയവ. ഇവയെല്ലാം കാണാൻ വിദേശ സഞ്ചാരികൾ പോലും പറന്നെത്തുകയാണ്.
English Summary:
Kerala's Nightlife: ‘Noctourism’ is expected to be a big travel trend in 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.