ഒരു കയ്യിൽ ദൈവം, മറുകയ്യിൽ മനുഷ്യർ; പ്രത്യാശയുടെ പിതാവ്; ഈ പാപ്പായെ ആരാണ് സ്നേഹിക്കാതിരിക്കുക?

Mail This Article
വിഞ്ചിയോ റീവയും മനുഷ്യനാണെന്നു ലോകത്തെ അറിയിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്, ഒരു ചുംബനത്തിലൂടെ. മറ്റുള്ളവർക്ക് അകന്നുനിൽക്കാൻ മാത്രം തോന്നുംവിധം ദേഹമാകെ മുഴകളുള്ളവനായിരുന്നു വടക്കുകിഴക്കൻ ഇറ്റലിയിലെ വെനെറ്റോയിൽനിന്നുള്ള വിഞ്ചിയോ. 2013 നവംബർ 6ലെ ആ അനുഭവത്തെക്കുറിച്ച് വിഞ്ചിയോ പറഞ്ഞു: ‘ഒരു കൈകൊണ്ട് പാപ്പ എന്റെ തലയിൽ തടവി, മറ്റേ കൈകൊണ്ട് എന്റെ ശരീരത്തിലെ മുഴകളിലും. എന്നെ നെഞ്ചിലേക്കു ചേർത്തു, എന്റെ മുഖത്തു ചുംബിച്ചു. എന്നെ അമർത്തി കെട്ടിപ്പിടിച്ചു. ആ കൈത്തലങ്ങൾ മൃദുവും സുന്ദരവുമായിരുന്നു. ഞാനെന്റെ ദുഃഖങ്ങളെല്ലാം മറന്നു.’ മറ്റു ചില ചുംബനങ്ങൾ: കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പയായി തിരഞ്ഞെടുക്കെപ്പട്ട് ദിവസങ്ങൾ കഴിഞ്ഞാണ് ഫ്രാൻസിസ് പാപ്പ ചെറുപ്പക്കാർക്കായി റോമിലെ കാസ ഡെൽ മാർമോയിലുള്ള ജയിൽ സന്ദർശിക്കുന്നത്; വിശുദ്ധ വാരത്തിലെ പെസഹാ ദിവസം. രണ്ടു പെൺകുട്ടികളുൾപ്പെടെ 12 പേരുടെ പാദങ്ങൾ പാപ്പ കഴുകി, അവയിൽ ചുംബിച്ചു. പെൺകുട്ടികളിലൊരാൾ മുസ്‌ലിമായിരുന്നു. നാലു മാസം കഴിഞ്ഞ്, ബ്രസീൽ സന്ദർശിച്ച് മടങ്ങുമ്പോൾ വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകർ സ്വവർഗതൽപരരെക്കുറിച്ച് പാപ്പയോടു ചോദിച്ചു. ഉത്തരമൊരു മറുചോദ്യമായിരുന്നു: ‘വിധിക്കുവാൻ ഞാൻ ആര്?’ അഭയാർഥികളെയും അരികുകളിലേക്കു തള്ളപ്പെട്ടവരെയും പാപ്പാ ചേർത്തുപിടിക്കുമ്പോൾ ആ ചോദ്യം ലോകത്തോടുതന്നെയായി എത്രയോ തവണ ആവർത്തിക്കപ്പെട്ടു! താനുൾപ്പെടെ ആരും എല്ലാം തികഞ്ഞവരല്ല, ശാരീരികമായി മാത്രമല്ല,