അമ്പിളിമാമനെ പിടിച്ചുതരണമെന്ന് അമ്മമാരോടു വാശിപിടിക്കുന്ന കുട്ടികളുണ്ടായിരുന്ന ഭാരതത്തിലെ ജനങ്ങളെ അമ്പിളിമാമനോട് അടുപ്പിച്ച ദൗത്യമാണു ചന്ദ്രയാൻ. 2008ൽ ആദ്യ ചന്ദ്രയാൻ ദൗത്യം യാഥാർഥ്യമായതിനു വർഷങ്ങൾക്കു മുൻപു തന്നെ ആ പദ്ധതി രൂപം കൊണ്ടതു കേരളീയനായ ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ ചിന്തയിലായിരുന്നു. അതിന്റെ പ്രാരംഭ കാര്യങ്ങൾ തുടങ്ങി പദ്ധതിയെ ഏറെ മുന്നോട്ടുകൊണ്ടുപോയ ഐഎസ്ആർഒ ചെയർമാനായിരുന്നു അദ്ദേഹം. ധന്യജീവിതത്തോടു വിടപറയുമ്പോൾ അനന്തവിഹായസ്സിലും അനേകമനസ്സിലും സുവർണ ചന്ദ്രനായി മാറുന്നു ഡോ. കസ്തൂരിരംഗൻ. കസ്തൂരി രംഗന്റെ മനസിൽ ഒളിച്ചിരുന്ന അമ്പിളിയെ പിടിക്കണമെന്ന സ്വപ്നം എങ്ങനെയാണ് ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതിയായി മാറുന്നത്. ‘കുന്നിൽ നിന്നു കോലോളം ദൂരത്തിൽ’ എന്നു കവി പാടിയതു പോലെയല്ലായിരുന്നു ആ സ്വപ്നം ചന്ദ്രനിൽ തൊട്ടത്. അതിന്റെ പിന്നിൽ കസ്തൂരി രംഗന്റെ നാളുകൾ നീണ്ട യത്നമുണ്ട്.

loading
English Summary:

How Dr. Kasturirangan's childhood dreams fueled India's moon mission, The Journey of Dr. Kasturirangan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com