‘ഇന്ത്യയെ ചന്ദ്രനിൽ എത്തിച്ച ഒറ്റ പ്രസംഗം’; സ്വപ്നം വാജ്പേയി തിരുത്തിയ ‘ചാന്ദ്രയാൻ’! തകർന്ന ആ ജനാലകൾ അദ്ദേഹത്തെ വേദനിപ്പിച്ചോ ?

Mail This Article
അമ്പിളിമാമനെ പിടിച്ചുതരണമെന്ന് അമ്മമാരോടു വാശിപിടിക്കുന്ന കുട്ടികളുണ്ടായിരുന്ന ഭാരതത്തിലെ ജനങ്ങളെ അമ്പിളിമാമനോട് അടുപ്പിച്ച ദൗത്യമാണു ചന്ദ്രയാൻ. 2008ൽ ആദ്യ ചന്ദ്രയാൻ ദൗത്യം യാഥാർഥ്യമായതിനു വർഷങ്ങൾക്കു മുൻപു തന്നെ ആ പദ്ധതി രൂപം കൊണ്ടതു കേരളീയനായ ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ ചിന്തയിലായിരുന്നു. അതിന്റെ പ്രാരംഭ കാര്യങ്ങൾ തുടങ്ങി പദ്ധതിയെ ഏറെ മുന്നോട്ടുകൊണ്ടുപോയ ഐഎസ്ആർഒ ചെയർമാനായിരുന്നു അദ്ദേഹം. ധന്യജീവിതത്തോടു വിടപറയുമ്പോൾ അനന്തവിഹായസ്സിലും അനേകമനസ്സിലും സുവർണ ചന്ദ്രനായി മാറുന്നു ഡോ. കസ്തൂരിരംഗൻ. കസ്തൂരി രംഗന്റെ മനസിൽ ഒളിച്ചിരുന്ന അമ്പിളിയെ പിടിക്കണമെന്ന സ്വപ്നം എങ്ങനെയാണ് ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതിയായി മാറുന്നത്. ‘കുന്നിൽ നിന്നു കോലോളം ദൂരത്തിൽ’ എന്നു കവി പാടിയതു പോലെയല്ലായിരുന്നു ആ സ്വപ്നം ചന്ദ്രനിൽ തൊട്ടത്. അതിന്റെ പിന്നിൽ കസ്തൂരി രംഗന്റെ നാളുകൾ നീണ്ട യത്നമുണ്ട്.