ദൈവം നമുക്ക് സ്വയം വെളിപ്പെടുന്ന ഇടമാണ് പ്രപഞ്ചം. ഈ ഗോളമാകെ നിറഞ്ഞു നിൽക്കുന്ന തേജസും ചൈതന്യവും. ഒരു മഞ്ഞുതുള്ളിയിലും ഒരു ഇലയുടെ വിരിപ്പിലും പർവതങ്ങളുടെ തലയെടുപ്പിലും പാവപ്പെട്ട മനുഷ്യന്റെ മുഖത്തും ആ ചൈതന്യം വായിച്ചെടുക്കാം. മലകളുടെ ഗാംഭീര്യത്തിനു മുന്നിൽ അന്തംവിട്ടു നിൽക്കുമ്പോൾ ‌ നാം ദൈവത്തിന്റെ കൈവേലകൾ അനുഭവിച്ചറിയുകയാണ്. സ്നേഹാർദ്രതയോടെ നമുക്ക് ലാളിത്യത്തിലേക്കു തിരികെ പോകാം. – ലൗദേത്തോസി എന്ന ചാക്രിക ലേഖനത്തിൽ നിന്ന് (2015) ആ രചന നടന്നത് ഏകദേശം 10 വർഷം മുൻപാണ്. സ്രഷ്ടാവും ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കോർത്തിണക്കി 184 പുറങ്ങളുള്ള ലൗദേത്തോസി എന്ന ആദ്യ പാരിസ്ഥിതിക ചാക്രിക ലേഖനം പുറപ്പെടുവിക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു; ഇത് ലോകത്തിനു പുതിയൊരു ദിശാബോധം പകരും. പരിസ്ഥിതി സംരക്ഷണത്തിൽ ലോകരാജ്യങ്ങൾക്കോ ഭരണാധിപന്മാർക്കോ നേടാനാകാത്ത നയതന്ത്ര വിജയം നേടിയ ആത്മീയ നേതാവായി മാറി ഈ ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ.

loading
English Summary:

Pope Francis and the Environment : Inspiring International Cooperation on Climate Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com