ഗ്രീൻ മാർപാപ്പ എന്നൊരു നന്മനാമമുണ്ടായിരുന്നു കാലം ചെയ്ത ഫ്രാന്സിസ് മാർപാപ്പയ്ക്ക്. പാരിസ്ഥിതിക വീണ്ടെടുപ്പിലൂടെ ലോകത്തെ സമാധാനത്തിലേക്കു നയിക്കാൻ നടത്തിയ ശ്രമത്തിനു ലഭിച്ച പ്രതിഫലമായിരുന്നു ആ വിശേഷണം.
വിശ്വാസി സമൂഹം ചിലപ്പോഴെങ്കിലും കാലാവസ്ഥാ പ്രതിസന്ധിയെ കാണാതെ പോവുകയോ അവഗണിക്കുകയോ ചെയ്യുന്നു എന്ന സ്വയം വിമർശനത്തിനും മാർപാപ്പ തയാറായി. നിരാലംബരോടു കാട്ടുന്ന ക്രിസ്തുതുല്യമായ അതേ കാരുണ്യം സഭകൾ ഭൂമിയോടും അതിലെ പാവപ്പെട്ട മനുഷ്യരോടും കാട്ടണമെന്ന ആഹ്വാനം കേട്ട് ലോകം കൂടുതൽ വിനയാന്വിതമാവുകയായിരുന്നു.
ഫ്രാൻസിസ് മാർപാപ്പ എങ്ങനെയാണ് ഭൂമിയുടെ, പരിസ്ഥിതിയുടെ, ജീവജാലങ്ങളുടെ പ്രിയപ്പെട്ടവനായി മാറിയത്?
ന്യൂഡൽഹിയിൽ നടന്ന അനുശോചന യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തിൽ പൂക്കൾ അർപ്പിക്കുന്നയാൾ (Photo by Sajjad HUSSAIN / AFP)
Mail This Article
×
ദൈവം നമുക്ക് സ്വയം വെളിപ്പെടുന്ന ഇടമാണ് പ്രപഞ്ചം.
ഈ ഗോളമാകെ നിറഞ്ഞു നിൽക്കുന്ന തേജസും ചൈതന്യവും.
ഒരു മഞ്ഞുതുള്ളിയിലും ഒരു ഇലയുടെ വിരിപ്പിലും
പർവതങ്ങളുടെ തലയെടുപ്പിലും പാവപ്പെട്ട മനുഷ്യന്റെ മുഖത്തും
ആ ചൈതന്യം വായിച്ചെടുക്കാം.
മലകളുടെ ഗാംഭീര്യത്തിനു മുന്നിൽ അന്തംവിട്ടു നിൽക്കുമ്പോൾ
നാം ദൈവത്തിന്റെ കൈവേലകൾ അനുഭവിച്ചറിയുകയാണ്.
സ്നേഹാർദ്രതയോടെ നമുക്ക് ലാളിത്യത്തിലേക്കു തിരികെ പോകാം.
– ലൗദേത്തോസി എന്ന ചാക്രിക ലേഖനത്തിൽ നിന്ന് (2015)
ആ രചന നടന്നത് ഏകദേശം 10 വർഷം മുൻപാണ്. സ്രഷ്ടാവും ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കോർത്തിണക്കി 184 പുറങ്ങളുള്ള ലൗദേത്തോസി എന്ന ആദ്യ പാരിസ്ഥിതിക ചാക്രിക ലേഖനം പുറപ്പെടുവിക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു; ഇത് ലോകത്തിനു പുതിയൊരു ദിശാബോധം പകരും. പരിസ്ഥിതി സംരക്ഷണത്തിൽ ലോകരാജ്യങ്ങൾക്കോ ഭരണാധിപന്മാർക്കോ നേടാനാകാത്ത നയതന്ത്ര വിജയം നേടിയ ആത്മീയ നേതാവായി മാറി ഈ ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ.
English Summary:
Pope Francis and the Environment : Inspiring International Cooperation on Climate Change
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.