മാസേ– തിരമാലകൾ തഴുകുന്ന മെഡിറ്ററേനിയൻ തീരത്തോടു ചേർന്ന പ്രാചീന നഗരം. ഫ്രാന്‍സിലെ ഏറ്റവും പഴക്കമുള്ള നഗരമാണിത്. അതിമനോഹരമാണു കാഴ്ചകള്‍. അതിൽത്തന്നെ ഓഗസ്റ്റിലെ വേനൽ കാഴ്ചകൾക്ക് പറഞ്ഞറിയിക്കാനാകാത്ത സൗന്ദര്യമാണ്. ആകാശ നീലിമയും വേനൽക്കാറ്റിന്റെ മൃദുലതയും കടലിന്റെ ശീതളിമയും നിറഞ്ഞ ഈ നഗരത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഒഴുകിക്കൊണ്ടേയിരിക്കും. ഇവിടുത്തെ നിരത്തുകളിലൂടെ നടന്നാൽ കടലിന്റെ മൃദുസഞ്ചാരത്തിൽ ജീവിതം പുതുതലത്തിലേക്ക് മാറുന്നതുപോലെ തോന്നും. മാസേയിലെ (Marseille) അത്തരമൊരു വേനൽക്കാലത്തിലെ മനോഹരമായ സായംസന്ധ്യയിലാണ് സുന്ദരിയായ കോറിൻ റിച്ചഡും സുമുഖനായ അലൈൻ പർപലൈക്സും ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽതന്നെ ഇരുവരും അഗാധ പ്രണയത്തിലേക്ക് വീണുപോയി. മുനിഞ്ഞു കത്തുന്ന നിരത്തുവിളക്കുകൾ കാവൽ നിൽക്കുന്ന, പ്രണയത്തിരകൾ അലതല്ലുന്ന മാസേയിലെ ഇടവഴികളിലൂടെ അവർ കൈകോർത്ത് നടന്നു. മെല്ലെമെല്ലെ അവരുടെ ബന്ധം ആഴത്തിൽ വളർന്നു. അലൈന് ആ സമയത്ത് 25 വയസ്സായിരുന്നു, കോറിന് 23 ഉം. ജീവിതം അതിന്റെ വിചിത്ര വഴികളിലൂടെ മുന്നോട്ടുപോകുന്നതിനിടെ

loading
English Summary:

Posthumous Reproduction and its Legal Landscape: The Struggle of French Woman Corinne Parpalaix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com