അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യുകയെന്നത് ജീവിത ലക്ഷ്യമായി ഏറ്റെടുത്ത സ്വാമി ദയാനന്ദ സരസ്വതി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ അനാചാരങ്ങൾക്കെതിരെ പോരാടാൻ പിറന്ന നവോത്ഥാന സംഘടന. ആര്യസമാജം 150 വയസ്സും കടന്നു മുന്നോട്ടു പോകുമ്പോൾ കേരളത്തിനുമുണ്ട് ഒരു കോഴിക്കോടൻ കഥ പറയാന്‍.
എന്നായിരുന്നു ആര്യസമാജത്തിന്റെ പിറവി? ഇന്ത്യയില്‍ എന്തെല്ലാം സാമൂഹിക മാറ്റങ്ങളാണ് ആ പ്രസ്ഥാനം കൊണ്ടുവന്നത്? കേരളത്തിൽ 100 വർഷം പിന്നിടുന്ന ആര്യസമാജം ഇന്ന് ആരാണു നയിക്കുന്നത്? എന്തെല്ലാമാണ് അതിന്റെ പ്രവർത്തനങ്ങൾ?
കോഴിക്കോട് നഗരത്തിലെ ആര്യസമാജത്തിന്റെ ആസ്ഥാനം (ചിത്രം: മനോരമ)
Mail This Article
×
സ്വാമി ദയാനന്ദ സരസ്വതി ആര്യസമാജം സ്ഥാപിച്ചിട്ട് 150 വർഷം തികയുമ്പോൾ കേരളത്തിലും അതിന്റെ അലയൊലികൾ ഉയരുകയാണ്. കേരളത്തിൽ തുടങ്ങിയ ആര്യസമാജങ്ങളിൽ ഇന്നും സജീവമായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ആര്യസമാജം നൂറു വയസ്സു പിന്നിട്ടുകഴിഞ്ഞു. 1875 ഏപ്രിൽ 10നാണ് സ്വാമി ദയാനന്ദ സരസ്വതി അന്ധവിശ്വാസങ്ങൾക്കെതിരായ നവോത്ഥാന സംഘടനയായി മുംബൈയിൽ ആര്യസമാജത്തിനു തുടക്കമിട്ടത്. സാമൂഹിക പരിഷ്കർത്താവും ദാർശനികനുമായ ദയാനന്ദ സരസ്വതി 1824ൽ ഗുജറാത്തിലാണ് ജനിച്ചത്. മൂലശങ്കർ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. അച്ഛൻ അംബാശങ്കർ ധനികനായിരുന്നു. കുട്ടിക്കാലത്തുതന്നെ വേദങ്ങൾ –വിശേഷിച്ചും യജുർവേദം പഠിച്ചു .വിഗ്രഹാരാധനയും ജാതിയും അയിത്തവുമൊക്കെ തികച്ചും തെറ്റാണെന്ന് അന്നുമുതൽക്കേ തോന്നി.
ഇതിനിടെ തന്റെ സഹോദരി കോളറ പിടിച്ചു മരിച്ചു. അമ്മാവനും മരിച്ചു. ബന്ധുക്കളുടെ ആചാരക്കരച്ചിൽ മൂലശങ്കറിനെ അരിശം കൊള്ളിച്ചു. യാഥാസ്ഥിതികത്വത്തിനും അനാചാരങ്ങൾക്കുമെതിരെ
English Summary:
A Century of Change: Arya Samaj Kerala celebrates a century of social reform. Founded on Vedic principles, the organization has fought against caste discrimination and promoted women's rights, impacting Kerala significantly for 100 years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.