പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കൂടാതെ എട്ടു ഘടകപൂരങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് തൃശൂർ പൂരം. എങ്ങനെയാണ് തൃശൂർ പൂരത്തിന്റെ തുടക്കം? ഏതെല്ലാം ഘടകക്ഷേത്രങ്ങളാണ് പൂരത്തിൽ പങ്കാളികളാകുന്നത്? എന്തെല്ലാമാണ് അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ചടങ്ങുകളും?
തൃശൂർപൂരവുമായി ബന്ധപ്പെട്ട് മഠത്തിൽവരവ് ഇറക്കിയെഴുന്നള്ളിപ്പിനും പഞ്ചവാദ്യത്തിനും ഇലഞ്ഞിത്തറ മേളത്തിനുമെല്ലാം പറയാനുണ്ട് രസകരമായ ചരിത്രം.
തൃശൂർ പൂരം വിളംബരച്ചടങ്ങിൽ കുറ്റൂർ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതിലിലൂടെ ആയിരങ്ങളുടെ ആരവത്തിനിടയിലൂടെ ഇറങ്ങിവരുന്ന കൊമ്പൻ. പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് തെക്കേ ഗോപുര വാതിൽ തുറക്കുന്നത്. (ഫയൽ ചിത്രം : മനോരമ)
Mail This Article
×
നിറപ്പകിട്ടിന്റെ, ദിഗന്തം മുഴങ്ങുന്ന വെടിക്കെട്ടിന്റെ, മേളപ്പെരുക്കത്തിന്റെ, ആനച്ചന്തത്തിന്റെ, അഴകു വിരിയുന്ന കുടമാറ്റത്തിന്റെ പൂരം. പൂഴിയിട്ടാൽ നിലത്തുവീഴാത്ത പോലെ പൂരപ്രേമികളെത്തുന്ന തൃശൂർ പൂരത്തിനു പറയാൻ ഒരു കഥയുണ്ട്; കനത്ത മഴ ചതിച്ചതിനാൽ പൂരത്തിൽ പങ്കെടുക്കാൻ പറ്റാതെ വന്ന ഒരു ദേശം, ലോകമറിയുന്ന പൂരത്തിനുടമകളായ കഥ.
രണ്ടു നൂറ്റാണ്ടു മുൻപ്, ശക്തൻ തമ്പുരാൻ കൊച്ചി രാജാവായിരുന്ന കാലം. അന്ന് ആറാട്ടുപുഴ പൂരമായിരുന്നു കൊച്ചി രാജ്യത്തിന്റെ, പ്രത്യേകിച്ച് തൃശ്ശിവപേരൂരിന്റെ പുകഴ്പെറ്റ പൂരം. പല ദേശങ്ങളുടെ ദേവതമാർ ആറാട്ടുപുഴ ശാസ്താവിനെ കാണാനെത്തുന്ന പൂരം. ഐതിഹ്യപ്രകാരം, മുപ്പത്തിമുക്കോടി ദേവഗണങ്ങളും എത്തിച്ചേരുന്ന ദേവസംഗമമാണ് ആറാട്ടുപുഴ പൂരം. എന്നാൽ 1796 ൽ, കനത്ത മഴ മൂലം തൃശൂർ ദേശത്തിന് കൃത്യസമയത്ത് പൂരത്തിനെത്താനായില്ല. തൃശൂരുകാരെ ഉൾപ്പെടുത്താതെ പൂരം നടന്നു.
English Summary:
The Story Behind Thrissur Pooram: The Festival of Elephant Processions and Thrilling Fireworks and Sounds
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.