നിറപ്പകിട്ടിന്റെ, ദിഗന്തം മുഴങ്ങുന്ന വെടിക്കെട്ടിന്റെ, മേളപ്പെരുക്കത്തിന്റെ, ആനച്ചന്തത്തിന്റെ, അഴകു വിരിയുന്ന കുടമാറ്റത്തിന്റെ പൂരം. പൂഴിയിട്ടാൽ നിലത്തുവീഴാത്ത പോലെ പൂരപ്രേമികളെത്തുന്ന തൃശൂർ പൂരത്തിനു പറയാൻ ഒരു കഥയുണ്ട്; കനത്ത മഴ ചതിച്ചതിനാൽ പൂരത്തിൽ പങ്കെടുക്കാൻ പറ്റാതെ വന്ന ഒരു ദേശം, ലോകമറിയുന്ന പൂരത്തിനുടമകളായ കഥ. രണ്ടു നൂറ്റാണ്ടു മുൻപ്, ശക്തൻ തമ്പുരാൻ കൊച്ചി രാജാവായിരുന്ന കാലം. അന്ന് ആറാട്ടുപുഴ പൂരമായിരുന്നു കൊച്ചി രാജ്യത്തിന്റെ, പ്രത്യേകിച്ച് തൃശ്ശിവപേരൂരിന്റെ പുകഴ്പെറ്റ പൂരം. പല ദേശങ്ങളുടെ ദേവതമാർ ആറാട്ടുപുഴ ശാസ്താവിനെ കാണാനെത്തുന്ന പൂരം. ഐതിഹ്യപ്രകാരം, മുപ്പത്തിമുക്കോടി ദേവഗണങ്ങളും എത്തിച്ചേരുന്ന ദേവസംഗമമാണ് ആറാട്ടുപുഴ പൂരം. എന്നാൽ 1796 ൽ, കനത്ത മഴ മൂലം തൃശൂർ ദേശത്തിന് കൃത്യസമയത്ത് പൂരത്തിനെത്താനായില്ല. തൃശൂരുകാരെ ഉൾപ്പെടുത്താതെ പൂരം നടന്നു.

loading
English Summary:

The Story Behind Thrissur Pooram: The Festival of Elephant Processions and Thrilling Fireworks and Sounds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com