നവോത്ഥനകലയുടെ പ്രൗഢി അതിന്റെ പാരമ്യതയിൽ കാണാനാവുന്ന ഇടങ്ങളാണ് വത്തിക്കാനെന്ന ചെറു നഗര–രാഷ്ട്രത്തിന്റെ മകുടമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയും അവിടുത്തെ മ്യൂസിയങ്ങളും. ജർമനിയിലെ സാഹിത്യപ്രതിഭയായിരുന്ന ഗെയ്ഥെയുടെ വാക്കുകളിൽ, ‘സിസ്റ്റീൻ ചാപ്പൽ കാണുന്നതുവരെ നിങ്ങൾക്ക് ഗ്രഹിക്കാനാവില്ല, മനുഷ്യസാധ്യമായ നേട്ടങ്ങളുടെ അതിരുകൾ!’ കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളുടെ നല്ല പങ്കും ചരിത്രഗതി തന്നെ നിയന്ത്രിക്കാൻ മാർപാപ്പമാർക്കും അവരുടെ ആസ്ഥാനമായ റോമിനും സാധിച്ചിരുന്നു. ഇന്നും ലോകത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ‘പേപ്പസി’ തന്നെ ആയിരിക്കണം. എന്നാൽ കത്തോലിക്കാ സഭയുടെ അധിപൻ വത്തിക്കാനിൽ ഇല്ലാതിരുന്ന, റോമിന്റെ മെത്രാൻ പത്രോസിന്റെ പള്ളിയിൽ ബലിയർപ്പിക്കാതിരുന്ന, നീണ്ടകാലവും ഉണ്ടായിരുന്നു. അതാണ് ‘അവിന്ന്യോൻ പേപ്പസി’ എന്നറിയപ്പെടുന്ന 70 വർഷങ്ങൾ. പാപ്പാസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ള ആത്മീയ- ഭൗതിക ശാക്തിക സന്തുലനത്തിനു ഭ്രംശം സംഭവിച്ച കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ആ ചരിത്രം. ആ ചരിത്രം തേടിയുള്ള ഒരു റോഡ് യാത്രയെ പറ്റിയാണ് ഈ കുറിപ്പ്. തെക്കൻ ഫ്രാൻസിലെ നഗരമായ അവിന്ന്യോൻ ഞങ്ങൾ താമസിക്കുന്ന സ്പെയിനിലെ ബാഴ്‌സിലോനയിൽനിന്ന് 430 കിലോമീറ്റർ ദൂരെയാണ്. സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സുന്ദര യൂറോപ്യൻ പട്ടണമല്ല അവിന്ന്യോൻ! എന്നിട്ടും അങ്ങോട്ടൊരു യാത്ര പോകാൻ എന്താണ് കാരണം? 1309ൽ, ക്ലമന്റ് അഞ്ചാമൻ മാർപാപ്പ, ഫ്രാൻസിലെ ഫിലിപ്പ് നാലാമൻ രാജാവിന്റെ സമ്മർദഫലമായി റോമിൽനിന്ന് സഭയുടെ ആസ്ഥാനം അവിന്ന്യോണിലേക്കു മാറ്റിയപ്പോഴും അത് സുരക്ഷിതമോ മനോഹരമോ ആയ സ്ഥലമല്ലായിരുന്നു. റോൺ നദിയിലെ അടിക്കടിയുള്ള വെള്ളപ്പൊക്കങ്ങളും പൊതുവേയുള്ള നിയമരാഹിത്യവും ഒരുപോലെ കഷ്ടപ്പെടുത്തിയിരുന്ന സ്ഥലം. പാപ്പയുടെ ആസ്ഥാനം ഫ്രാൻസിലേക്ക് മാറ്റേണ്ടത് അനിവാര്യതയായപ്പോൾ ക്ലമന്റ് പാപ്പ അവിന്ന്യോൻ തിരഞ്ഞെടുത്തത്

loading
English Summary:

Avignon Papacy: The 70-year period when the Popes resided in Avignon, France, significantly impacted the Catholic Church and left a lasting mark on the city. This historical road trip explores the Avignon Palace, a fascinating contrast to the Vatican City, revealing a pivotal chapter in religious history.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com