ഇന്ദ്രനീലവും വജ്രവും തിളങ്ങുന്ന, ഒരു ലക്ഷം ഡോളർ മൂല്യമുള്ള (ഏകദേശം 82 ലക്ഷം രൂപ) ആ ലോകകിരീടത്തിന്റെ പ്രഭ നഷ്ടപ്പെടുകയാണോ? 140ൽ ഏറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന, കേവലം സൗന്ദര്യ മാനദണ്ഡങ്ങളേക്കാൾ, സാമ്പത്തിക– വ്യാപാര താൽപര്യങ്ങള്‍ കൂടി മാറ്റുരയ്ക്കപ്പെടുന്ന ലോകത്തെ പ്രമുഖ സൗന്ദര്യമത്സരമായ ‘മിസ് വേൾഡ്’ വിവാദച്ചുഴിയിലാണിന്ന്. മത്സരവേദിയൊരുക്കാൻ രാജ്യങ്ങൾ മുന്നോട്ടു വരാത്ത കാലത്ത്, മിസ് വേൾഡ് ഓർഗനൈസേഷന്റെ മേൽ അവസാന ആണിയും അടിക്കുകയാണോ, ആ മത്സരം പിറന്ന നാട്ടിലെ മത്സരാർഥി? മത്സരാർഥികളോട് ബഹുമാനമില്ല; സ്പോൺസർമാർക്കുള്ള ‘നന്ദിപ്രകടനം’ പോലെ ഉപയോഗിക്കപ്പെട്ടു –എന്നീ ആരോപണങ്ങൾക്ക് മിസ് വേൾഡ് ഓർഗനൈസേഷൻ മാത്രമല്ല, ഇന്ത്യയും മറുപടി പറയേണ്ടി വരും. കാരണം ഈ ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്പോൺസർമാർ ആതിഥേയരാജ്യത്തിലേതാണ്. 1951ൽ എറിക് മോർലി

loading
English Summary:

Miss World controversy in Telangana overshadows the pageant's 72nd edition. Serious allegations of exploitation and disrespect towards contestants, particularly Miss England, have tarnished the event's image and raised concerns about the role of the Telangana government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com