നടന്മാരും അവരുടെ ശിങ്കിടിമാരും ഷൂട്ടിങ്ങിനിടയിൽ ലഹരിയടിച്ച് അലമ്പുണ്ടാക്കുന്നതു മാത്രമാണോ ഇന്നത്തെ മലയാള സിനിമയുടെ പ്രശ്നം? രണ്ടു നടന്മാർക്കു വിലക്കേർപ്പെടുത്തിയ ‘കോസ്മെറ്റിക് ഗിമിക്ക്’ മതിയോ മലയാള സിനിമയെയും യുവാക്കളെയും രക്ഷപ്പെടുത്താൻ? കൊതുകുതിരി നിർമാണ കമ്പനി ഉടമ സിനിമ പിടിക്കുമ്പോൾ അതിലെ മുഖ്യകഥാപാത്രത്തിന്റെ അമ്മ സന്ധ്യയ്ക്കു വീടിന്റെ ഉമ്മറപ്പടിയിൽ കൊതുകുതിരി കത്തിച്ചുവയ്ക്കുന്ന രംഗം സ്വാഭാവികമാണ്. നിർമാണ–ഉല്‍പന്ന കമ്പനികൾക്കു പങ്കാളിത്തമുള്ള സിനിമകളിൽ അവരുടെ ഉൽപന്നങ്ങൾ മാത്രം കഥാപാത്രങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ‘കുറ്റകര’മല്ല. സിനിമയിലെ കഥാപാത്രങ്ങൾ പല്ലുതേയ്ക്കുന്ന രംഗത്തു ടൂത്ത്പേസ്റ്റ് ട്യൂബ് ക്ലോസപ്പിൽ കാണിക്കാൻ പണം നൽകിയിരുന്ന കമ്പനികളുമുണ്ട്. ഇതൊന്നും പരസ്യമല്ലെങ്കിലും പ്രചാരണമാണ്– പ്രൊപ്പഗൻഡ. നിഷ്കളങ്കമായ ഇത്തരം കച്ചവട തന്ത്രങ്ങളല്ല ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത്. ‘നർകോട്ടിക് ബിസിനസ്’ ഡേർട്ടിയായ കച്ചവടമാണെന്നു വിശ്വസിച്ചിരുന്ന ‘ഗോഡ്ഫാദർ’മാരുടെ ‘ഇരുപതാം നൂറ്റാണ്ടി’ലല്ല ഇന്നത്തെ മലയാള സിനിമ. നാട്ടുകാർ തീയറ്ററുകളിലെത്തി സിനിമ വിജയിപ്പിക്കണമെന്ന മൃദുലവികാരങ്ങളൊന്നും ഇക്കൂട്ടർക്കില്ല. സിനിമ ഒരു മറയാണ്. ന്യൂജെൻ കുറ്റകൃത്യങ്ങളുടെ പുകമറ. അതിലൂടെ എത്ര പണം ഏതുവഴി വന്നാലും അവർക്കു സ്വീകാര്യമാണ്. സ്ക്രീനിൽ സിനിമ പുകഞ്ഞു പോയാലും ഒന്നുമില്ല അവർക്ക്.

നടന്മാരും അവരുടെ ശിങ്കിടിമാരും ഷൂട്ടിങ്ങിനിടയിൽ ലഹരിയടിച്ച് അലമ്പുണ്ടാക്കുന്നതു മാത്രമാണോ ഇന്നത്തെ മലയാള സിനിമയുടെ പ്രശ്നം? രണ്ടു നടന്മാർക്കു വിലക്കേർപ്പെടുത്തിയ ‘കോസ്മെറ്റിക് ഗിമിക്ക്’ മതിയോ മലയാള സിനിമയെയും യുവാക്കളെയും രക്ഷപ്പെടുത്താൻ? കൊതുകുതിരി നിർമാണ കമ്പനി ഉടമ സിനിമ പിടിക്കുമ്പോൾ അതിലെ മുഖ്യകഥാപാത്രത്തിന്റെ അമ്മ സന്ധ്യയ്ക്കു വീടിന്റെ ഉമ്മറപ്പടിയിൽ കൊതുകുതിരി കത്തിച്ചുവയ്ക്കുന്ന രംഗം സ്വാഭാവികമാണ്. നിർമാണ–ഉല്‍പന്ന കമ്പനികൾക്കു പങ്കാളിത്തമുള്ള സിനിമകളിൽ അവരുടെ ഉൽപന്നങ്ങൾ മാത്രം കഥാപാത്രങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ‘കുറ്റകര’മല്ല. സിനിമയിലെ കഥാപാത്രങ്ങൾ പല്ലുതേയ്ക്കുന്ന രംഗത്തു ടൂത്ത്പേസ്റ്റ് ട്യൂബ് ക്ലോസപ്പിൽ കാണിക്കാൻ പണം നൽകിയിരുന്ന കമ്പനികളുമുണ്ട്. ഇതൊന്നും പരസ്യമല്ലെങ്കിലും പ്രചാരണമാണ്– പ്രൊപ്പഗൻഡ. നിഷ്കളങ്കമായ ഇത്തരം കച്ചവട തന്ത്രങ്ങളല്ല ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത്. ‘നർകോട്ടിക് ബിസിനസ്’ ഡേർട്ടിയായ കച്ചവടമാണെന്നു വിശ്വസിച്ചിരുന്ന ‘ഗോഡ്ഫാദർ’മാരുടെ ‘ഇരുപതാം നൂറ്റാണ്ടി’ലല്ല ഇന്നത്തെ മലയാള സിനിമ. നാട്ടുകാർ തീയറ്ററുകളിലെത്തി സിനിമ വിജയിപ്പിക്കണമെന്ന മൃദുലവികാരങ്ങളൊന്നും ഇക്കൂട്ടർക്കില്ല. സിനിമ ഒരു മറയാണ്. ന്യൂജെൻ കുറ്റകൃത്യങ്ങളുടെ പുകമറ. അതിലൂടെ എത്ര പണം ഏതുവഴി വന്നാലും അവർക്കു സ്വീകാര്യമാണ്. സ്ക്രീനിൽ സിനിമ പുകഞ്ഞു പോയാലും ഒന്നുമില്ല അവർക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടന്മാരും അവരുടെ ശിങ്കിടിമാരും ഷൂട്ടിങ്ങിനിടയിൽ ലഹരിയടിച്ച് അലമ്പുണ്ടാക്കുന്നതു മാത്രമാണോ ഇന്നത്തെ മലയാള സിനിമയുടെ പ്രശ്നം? രണ്ടു നടന്മാർക്കു വിലക്കേർപ്പെടുത്തിയ ‘കോസ്മെറ്റിക് ഗിമിക്ക്’ മതിയോ മലയാള സിനിമയെയും യുവാക്കളെയും രക്ഷപ്പെടുത്താൻ? കൊതുകുതിരി നിർമാണ കമ്പനി ഉടമ സിനിമ പിടിക്കുമ്പോൾ അതിലെ മുഖ്യകഥാപാത്രത്തിന്റെ അമ്മ സന്ധ്യയ്ക്കു വീടിന്റെ ഉമ്മറപ്പടിയിൽ കൊതുകുതിരി കത്തിച്ചുവയ്ക്കുന്ന രംഗം സ്വാഭാവികമാണ്. നിർമാണ–ഉല്‍പന്ന കമ്പനികൾക്കു പങ്കാളിത്തമുള്ള സിനിമകളിൽ അവരുടെ ഉൽപന്നങ്ങൾ മാത്രം കഥാപാത്രങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ‘കുറ്റകര’മല്ല. സിനിമയിലെ കഥാപാത്രങ്ങൾ പല്ലുതേയ്ക്കുന്ന രംഗത്തു ടൂത്ത്പേസ്റ്റ് ട്യൂബ് ക്ലോസപ്പിൽ കാണിക്കാൻ പണം നൽകിയിരുന്ന കമ്പനികളുമുണ്ട്. ഇതൊന്നും പരസ്യമല്ലെങ്കിലും പ്രചാരണമാണ്– പ്രൊപ്പഗൻഡ. നിഷ്കളങ്കമായ ഇത്തരം കച്ചവട തന്ത്രങ്ങളല്ല ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത്. ‘നർകോട്ടിക് ബിസിനസ്’ ഡേർട്ടിയായ കച്ചവടമാണെന്നു വിശ്വസിച്ചിരുന്ന ‘ഗോഡ്ഫാദർ’മാരുടെ ‘ഇരുപതാം നൂറ്റാണ്ടി’ലല്ല ഇന്നത്തെ മലയാള സിനിമ. നാട്ടുകാർ തീയറ്ററുകളിലെത്തി സിനിമ വിജയിപ്പിക്കണമെന്ന മൃദുലവികാരങ്ങളൊന്നും ഇക്കൂട്ടർക്കില്ല. സിനിമ ഒരു മറയാണ്. ന്യൂജെൻ കുറ്റകൃത്യങ്ങളുടെ പുകമറ. അതിലൂടെ എത്ര പണം ഏതുവഴി വന്നാലും അവർക്കു സ്വീകാര്യമാണ്. സ്ക്രീനിൽ സിനിമ പുകഞ്ഞു പോയാലും ഒന്നുമില്ല അവർക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടന്മാരും അവരുടെ ശിങ്കിടിമാരും ഷൂട്ടിങ്ങിനിടയിൽ ലഹരിയടിച്ച് അലമ്പുണ്ടാക്കുന്നതു മാത്രമാണോ ഇന്നത്തെ മലയാള സിനിമയുടെ പ്രശ്നം? രണ്ടു നടന്മാർക്കു വിലക്കേർപ്പെടുത്തിയ ‘കോസ്മെറ്റിക് ഗിമിക്ക്’ മതിയോ മലയാള സിനിമയെയും യുവാക്കളെയും രക്ഷപ്പെടുത്താൻ? കൊതുകുതിരി നിർമാണ കമ്പനി ഉടമ സിനിമ പിടിക്കുമ്പോൾ അതിലെ മുഖ്യകഥാപാത്രത്തിന്റെ അമ്മ സന്ധ്യയ്ക്കു വീടിന്റെ ഉമ്മറപ്പടിയിൽ കൊതുകുതിരി കത്തിച്ചുവയ്ക്കുന്ന രംഗം സ്വാഭാവികമാണ്. നിർമാണ–ഉല്‍പന്ന കമ്പനികൾക്കു പങ്കാളിത്തമുള്ള സിനിമകളിൽ അവരുടെ ഉൽപന്നങ്ങൾ മാത്രം കഥാപാത്രങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ‘കുറ്റകര’മല്ല. സിനിമയിലെ കഥാപാത്രങ്ങൾ പല്ലുതേയ്ക്കുന്ന രംഗത്തു ടൂത്ത്പേസ്റ്റ് ട്യൂബ് ക്ലോസപ്പിൽ കാണിക്കാൻ പണം നൽകിയിരുന്ന കമ്പനികളുമുണ്ട്.

ഇതൊന്നും പരസ്യമല്ലെങ്കിലും പ്രചാരണമാണ്– പ്രൊപ്പഗൻഡ. നിഷ്കളങ്കമായ ഇത്തരം കച്ചവട തന്ത്രങ്ങളല്ല ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത്. ‘നർകോട്ടിക് ബിസിനസ്’ ഡേർട്ടിയായ കച്ചവടമാണെന്നു വിശ്വസിച്ചിരുന്ന ‘ഗോഡ്ഫാദർ’മാരുടെ ‘ഇരുപതാം നൂറ്റാണ്ടി’ലല്ല ഇന്നത്തെ മലയാള സിനിമ. നാട്ടുകാർ തീയറ്ററുകളിലെത്തി സിനിമ വിജയിപ്പിക്കണമെന്ന മൃദുലവികാരങ്ങളൊന്നും ഇക്കൂട്ടർക്കില്ല. സിനിമ ഒരു മറയാണ്. ന്യൂജെൻ കുറ്റകൃത്യങ്ങളുടെ പുകമറ. അതിലൂടെ എത്ര പണം ഏതുവഴി വന്നാലും അവർക്കു സ്വീകാര്യമാണ്. സ്ക്രീനിൽ സിനിമ പുകഞ്ഞു പോയാലും ഒന്നുമില്ല അവർക്ക്.

ADVERTISEMENT

∙ ആ തിരക്കഥാകൃത്ത് എഴുത്തുനിർത്തിയത് എന്തിന്?

കള്ളപ്പണം വെളുപ്പിക്കാൻ സിനിമയെടുത്ത് കണക്കിൽ അമിതലാഭം കാണിക്കലായിരുന്നു സമീപ ഭൂതകാലത്തെ ഒരു കച്ചവട രീതി. കഥാദൃശ്യങ്ങളിൽ ലഹരിമരുന്നു പ്രമോഷൻ വിഡിയോകൾ ഒളിപ്പിച്ച്, റിലീസിനു മുൻപേ സിനിമ ലാഭകരമാവുന്ന ബിസിനസ് മോഡലായി ഇപ്പോഴതു മാറി. മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമെന്ന് എഴുതി ഇത്തരം രംഗങ്ങൾ കാണിക്കുന്ന അപരിഷ്കൃത രീതിയല്ല പുതിയ മലയാള സിനിമയുടെ സെൻസർ രഹസ്യം. സെൻസർ ബോർഡിനു സെൻസ് ചെയ്യാൻപോലും കഴിയാതെ കഥാപാത്രങ്ങളുടെ സൂക്ഷ്മ ഭാവങ്ങൾ അതിൽ ഒളിച്ചിരിപ്പുണ്ടാകും.

പുതിയകാല മലയാള സിനിമകളെ യുവതലമുറ സ്വീകരിക്കുന്നതിന്റെ ‘തീയറ്റർ സെൻസിബിലിറ്റി’ പഠിക്കാൻ അടുത്തകാലത്ത് പ്രദർശന വിജയം നേടിയ ഒരു മലയാള സിനിമ കാണാൻ തീയറ്ററിലെത്തിയ മുതിർന്ന തിരകഥാകൃത്ത് വലിയ ആശയക്കുഴപ്പത്തിലായി. സിനിമയും അഭിനേതാക്കളുടെ പ്രകടനവും മികച്ചതാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. പേരടക്കം ക്രിയേറ്റിവാണ്. അതൊന്നുമല്ല അദ്ദേഹത്തെ കുഴക്കിയ പ്രശ്നം.

പൊതുസമൂഹത്തിനു ലഹരിയോടുള്ള വെറുപ്പും അറപ്പും മാറ്റിയെടുക്കലാണു ഡ്രഗ് കാർട്ടലുകൾ സിനിമകളിലൂടെ ഒരുക്കിയെടുക്കുന്ന വാരിക്കുഴി. അതിനു വേണ്ടി എത്ര പണവും മുടക്കും.

കാണികളെ ഒരുതരത്തിലും ചിരിക്കാൻ തോന്നിപ്പിക്കാത്ത ചില രംഗങ്ങളിൽ തീയറ്ററിലുണ്ടായിരുന്ന യുവാക്കളുടെ ചെറുസംഘം പൊട്ടിച്ചിരിക്കുന്നു. സാധാരണനിലയിൽ കയ്യടിക്കാൻ തോന്നിപ്പിക്കാത്ത ഡയലോഗുകൾ കേട്ടിട്ട് ഇതേ സംഘം നിർത്താതെ കയ്യടിക്കുന്നു, പല രംഗങ്ങളിലും ഇവർ ഇങ്ങനെ ആർത്തലച്ചതിന്റെ രഹസ്യം അദ്ദേഹത്തിനു മനസിലായില്ല. ആ രംഗം കണ്ടിട്ട് എന്തിനാണവർ പൊട്ടിച്ചിരിച്ചത്? മറ്റേ രംഗം കണ്ടിട്ട് എന്തിനാണവർ കയ്യടിച്ചത്? 

ADVERTISEMENT

തീയറ്ററിൽ ഇരുന്നും പുറത്തിറങ്ങിയും എത്ര ആലോചിച്ചിട്ടും ഈ സിനിമ യുവാക്കളിലുണ്ടാക്കിയ രസതന്ത്രം അദ്ദേഹത്തിനു പിടികിട്ടിയില്ല. 

Representative Image

പുതിയ തലമുറയ്ക്കു വേണ്ടി തനിക്കൊരു സിനിമ ഇനിയും എഴുതാൻ കഴിയുമോയെന്നും അദ്ദേഹം സംശയിച്ചു. മലയാളത്തിലെ മികച്ച ഹിറ്റുകൾ എഴുതിയ ആ മനുഷ്യന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഇതേ സിനിമ ഒടിടിയിലെത്തിയപ്പോൾ അദ്ദേഹത്തിനു നല്ല അടുപ്പമുള്ള ഒന്നു രണ്ടു ചെറുപ്പക്കാരെ അദ്ദേഹം വീട്ടിലേക്കു വിളിച്ചു വരുത്തി. അവർക്കൊപ്പമിരുന്ന് ഇതേ സിനിമ ഒരിക്കൽക്കൂടി കണ്ടു. തീയറ്ററിലുണ്ടായിരുന്ന ചെറുപ്പക്കാരുടെ സംഘത്തിൽ അസ്വാഭാവിക പ്രതികരണങ്ങളുണ്ടാക്കിയ രംഗം എത്തിയപ്പോൾ അദ്ദേഹം സിനിമ നിർത്തി. ആ രംഗങ്ങളുടെ പ്രത്യേകത എന്താണെന്നു ചോദിച്ചു.

സ്ഥിരമായി ലഹരിമരുന്നു ഉപയോഗിക്കുന്ന ആളുകളുടെ വികല ചേഷ്ടകൾ ആ സമയം കഥാനായകന്റെ മുഖത്തു തെളിഞ്ഞപ്പോഴാണ് തീയറ്ററിൽ തിരകഥാകൃത്തു കണ്ട ചെറുപ്പക്കാർ പൊട്ടിച്ചിരിപ്പിച്ചത്. ലഹരി ഉപയോഗിക്കുന്നവരുടെ മനോനിലയിൽ വരുന്ന മാറ്റങ്ങൾ പുതിയ കാലത്തെ നായകകഥാപാത്രങ്ങളിൽ പ്രകടമാവുന്ന രംഗങ്ങളിൽ കയ്യടിച്ച് ആർത്തുലയ്ക്കുന്ന ചെറുപ്പക്കാരുടെ കൂട്ടം നമുക്കു ചുറ്റും രൂപപ്പെട്ട യാഥാർഥ്യം അദ്ദേഹം മനസ്സിലാക്കി. ഇത്തരം സൂക്ഷ്മമായ ലഹരി ഭാവങ്ങൾ പോലും യുവാക്കളെ സ്വാധീനിക്കുന്നു. അതുപോലൊരു സിനിമ എഴുതാൻ തനിക്കോ രാസലഹരിയുടെ വികൃതഭാവങ്ങൾ അഭിനയിച്ചെത്തിക്കാൻ മമ്മൂട്ടിക്കോ മോഹൻലാലിനോ കഴിയില്ലെന്ന തിരിച്ചറിവിൽ അദ്ദേഹം തിരക്കഥയെഴുത്തു നിർത്തി.

∙ മലയാള സിനിമയിലെ ലാറ്റിനമേരിക്കൻ കാർട്ടൽ!

ADVERTISEMENT

പൊതുസമൂഹത്തിനു ലഹരിയോടുള്ള വെറുപ്പും അറപ്പും മാറ്റിയെടുക്കലാണു ഡ്രഗ് കാർട്ടലുകൾ സിനിമകളിലൂടെ ഒരുക്കിയെടുക്കുന്ന വാരിക്കുഴി. അതിനു വേണ്ടി എത്ര പണവും മുടക്കും. ഒരു ഘട്ടം കഴിയുന്നതോടെ മുടക്കിയ പണം നൂറു മടങ്ങായി തിരിച്ചെടുക്കാൻ ഈ മരണവ്യാപാരികൾക്ക് അറിയാം. ആ കൊലവിളിയുടെ സീൽക്കാരമാണ് ഇന്ത്യൻ സിനിമകളിൽ ചിലതിലെങ്കിലും ഇപ്പോൾ കേട്ടു തുടങ്ങിയത്.

Representative Image: istockphoto/serpeblu

ഡ്രഗ് കാർട്ടലുകളുടെ തലസ്ഥാനമായ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽനിന്നാണ് ഇത്തരം ഗൂഢ കച്ചവട തന്ത്രങ്ങളുടെ തുടക്കം. 1980കളിൽ ഹോളിവുഡിലും അതു പ്രകടമായിരുന്നു. പിന്നീട് ലാറ്റിൻ അമേരിക്കൻ കാർട്ടലുകൾ സിനിമാ നിർമാണമൊക്കെ നിർത്തി. പ്രാദേശിക ഭരണകൂടങ്ങളെ തന്നെ നിർമിക്കാൻ തുടങ്ങിയതോടെ അവരുടെ പണി എളുപ്പമായി. നർകോട്ടിക് ബിസിനസിലെ ‘ഡെർട്ടിനസ്’ അതോടെ മാറി. ലഹരിയും കലയും രാഷ്ട്രീയവും കൂട്ടികലർത്തിയ പന്തിഭോജനമായി അവിടെ സിനിമ. 

മരിയുവാന (marijuana) എന്ന നമ്മുടെ നാട്ടിലെ കഞ്ചാവ് കുഴപ്പമില്ല, കെമിക്കലാണു പ്രശ്നമെന്ന പൊതുബോധം സിനിമകളിലൂടെ സൃഷ്ടിക്കലാണു തുടക്കം. ലഹരി മരണത്തിന്റെ ഒന്നാം ക്ലാസാണു മാരിജുവാനയെന്നു കാർട്ടലിന് അറിയാം. അതിൽ അകപ്പെടുന്ന കുട്ടി തൊട്ടുമുകളിലുള്ള ‘ക്ലാസുകളി’ലേക്ക് പടിപടിയായി ഓടിക്കയറി വരും. കുറച്ചു കഴിയുമ്പോൾ കെമിക്കലിനാണു അന്തസ്സെന്ന് സിനിമാരംഗങ്ങളിലൂടെ കാർട്ടൽ പഠിപ്പിച്ചെടുക്കും. ഇതേ വഴിക്കു തന്നെയാണു മലയാള സിനിമയുടെയും കടന്നു പോക്കെന്ന് ഒന്നു ശ്രദ്ധിച്ചാൽ മനസിലാകും.

∙ നഷ്ട‍മാകുമോ നമ്മുടെ നായകന്മാരെ?

മാഫിയയെന്ന ക്രിമിനൽ സംവിധാനത്തേക്കാൾ പൊതുസമൂഹത്തിനു ദോഷകരമാണു ‘കാർട്ടൽ’ എന്ന യാഥാർഥ്യം. പ്രാദേശിക ജനകീയ പ്രതിരോധങ്ങൾകൊണ്ടു മാഫിയകളെ ഒതുക്കാമെന്നു ലോകചരിത്രം കാണിച്ചു തന്നിട്ടുണ്ട്. എന്നാൽ മാഫിയയുടെ സാമ്പത്തിക സ്രോതസ്സുകളായി കാർട്ടലുകൾ മാറുന്നതോടെ പൊതുസമൂഹംതന്നെ ഇല്ലാതാവുന്നു. ഇത്തരം ക്രിമിനൽ സിൻഡിക്കറ്റുകളെ പ്രതിരോധിക്കാനോ ഭയപ്പെടുത്താനോ ശേഷിയുള്ള നേതാക്കളെയും അണികളെയും ഇല്ലാതാക്കുന്നതാണു രാസലഹരിയുടെ ആധിപത്യം. 

Creative Image: istockphoto/FOTOGRAFIA INC.

എന്തിനും ധൈര്യമുള്ള ‘യുവാക്കൾ’ എന്ന വിഭാഗത്തെ അതു നിർവീര്യമാക്കി ഉൻമൂലനം ചെയ്യും. അതുകൊണ്ടാണു യുവാക്കളെ ഏറ്റവും അധികം സ്വാധീനിക്കുന്ന സിനിമയെ തന്നെ കാർട്ടലുകൾ ഉപകരണമാക്കുന്നത്. യുവാക്കളോട് ഏറ്റവും വേഗത്തിൽ സംവദിക്കുന്ന ദൃശ്യഭാഷയെ കാർട്ടലുകൾ ഹൈജാക്കു ചെയ്യും. അറിയപ്പെടുന്ന നിർമാതാവ് സ്വകാര്യ സംഭാഷണത്തിൽ പങ്കുവച്ച ആശങ്ക ഇങ്ങനെ: ‘‘അഞ്ചു കൊല്ലംകൂടി കഴിയുമ്പോൾ ‍ഞങ്ങളെല്ലാം അനിമേഷൻ സിനിമ മാത്രം എടുക്കേണ്ടി വരും. നായക കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ട യുവത്വവും സൗന്ദര്യവുമുള്ള നടീനടന്മാരെല്ലാം അപ്പോഴേക്കും...’’ മുഴുവൻ പറയാനാവാതെ അദ്ദേഹം വിഷമിച്ചു. മലയാള സിനിമയ്ക്ക് ഒരുപാടു പുതുമുഖങ്ങളെ സമ്മാനിച്ച ആ മുഖം അപ്പോൾ അങ്ങേയറ്റം ‘ഡാർക്കാ’യിരുന്നു.

English Summary: Latin American Drug Cartel Model Influence on Malayalam Cinema