അന്ന് കായലിലേക്ക് ചെരിഞ്ഞ ‘സീ കുട്ടനാട്’ തൊട്ടടുത്ത ബോട്ട് ജെട്ടിയിൽ ഇടിച്ചു നിന്നു. അതുകൊണ്ടു മാത്രം മറ്റൊരു ദുരന്തം ഒഴുകിമാറി. എസ് 14 എന്ന സീ കുട്ടനാട് ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടാണ്. പേരു സൂചിപ്പിക്കുന്നതു പോലെ കുട്ടനാട് കാണാനുള്ള ബോട്ട്. ഏതാനും വർഷം മുൻപാണ് സംഭവം. ആലപ്പുഴ ജെട്ടിക്കു സമീപം ബോട്ട് ചെരിഞ്ഞു. ജെട്ടിയുടെ തിട്ടയിൽ ഇടിച്ചു നിന്നതിനാൽ മുങ്ങിയില്ല. പിന്നീട് നടന്ന പരിശോധനയിൽ കാരണം കണ്ടെത്തി. ബോട്ടിലെ വെള്ളം പുറത്തേക്കു പോകാൻ കുഴലുകളുണ്ട്. അവ ബോട്ടിൽ ജലനിരപ്പിന് മുകളിൽ നിൽക്കണം. സീ കുട്ടനാടിൽ കുഴലിന്റെ കിടപ്പ് അങ്ങനെയല്ല. ആളു കയറിയാൽ കുഴൽ വെള്ളത്തിൽ മുങ്ങും. അതോടെ ബോട്ടിൽനിന്നു വെള്ളം പുറത്തേക്കു പോകേണ്ട കുഴൽ വഴി വെള്ളം ബോട്ടിലേക്ക് കയറിത്തുടങ്ങും. അങ്ങനെ ബോട്ട് മുങ്ങി. അതെ, കടുകുമണിയോളം സൂക്ഷ്മതയോടെയാണ് ഓരോ ബോട്ടും നിർമിക്കുന്നതും ഓടിക്കുന്നതും. ആ സൂക്ഷ്മത പാലിച്ചാൽ മാത്രമേ കരയിൽ വച്ച് നിർമിക്കുന്ന ജലയാനങ്ങൾ വെള്ളത്തിൽ മുങ്ങാതെ ഓടുകയുള്ളു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com