22 പേരുടെ ജീവനെടുത്ത ‘അറ്റ്ലാന്റിക്’ ബോട്ട് ഇപ്പോഴുള്ളത് രാജീവൻ മാഷിന്റെ പറമ്പിലാണ്. അതിന് തൊട്ടു പിന്നിലായിരുന്നു അപകടം. പ്രത്യേകം കാവല്‍ ഉറപ്പാക്കി, പൊലീസ് കയറു കെട്ടിത്തിരിച്ച ആ പറമ്പിന്റെ ഒരു ഭാഗത്തേക്ക് ആർക്കും പ്രവേശനമില്ല. അന്വേഷണം പ്രഖ്യാപിച്ചതോടെ ഒരു തെളിവും നശിക്കാതിരിക്കാൻ രാവും പകലും ബോട്ടിന് കാവലിരിക്കുകയാണ് പൊലീസ്. അടുത്തേക്ക് പോകാനാവില്ലെങ്കിലും, വില്ലനായി മാറിയ ‘അറ്റ്ലാന്റിക്’ ദൂരെ നിന്ന് കാണാൻ ദിവസവും ആളുകളെത്തുന്നുണ്ട്. പൊട്ടിയ ചില്ലുകളും തകർന്നിളകിയ ഭാഗങ്ങളുമായി കിടക്കുന്ന ‘അറ്റ്ലാന്റിക്കി’നകത്ത് ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അലയുന്നുണ്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതു മുതൽ സബറുദ്ദീൻ എന്ന

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com