2023 മേയ് 2, തിഹാർ ജയിൽ, പുലർച്ചെ 6.10. ഒന്നാം നിലയിലുള്ള ഒരു സംഘം ജയിൽവാസികൾ അടർത്തിമാറ്റിയ സെക്യൂരിറ്റി ഗ്രില്ലിലൂടെ ബെഡ് ഷീറ്റുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരോ ജയിൽ അന്തേവാസികളോ പ്രദേശത്ത് ഇല്ലെന്ന് ഉറപ്പുവരുത്തി. എല്ലാവരും ഏതാണ്ട് ഉറക്കത്തിൽ. ഇറങ്ങിയവർ ഒരോരുത്തരായി ഒരു സെല്ലിനെ ലക്ഷ്യമാക്കി നീങ്ങി. സെൽ തകർത്ത് അകത്തു കയറി. അടർത്തിമാറ്റി മൂർച്ച കൂട്ടി വച്ചിരുന്ന ഇരുമ്പു ദണ്ഡുകൾ ഉപയോഗിച്ച് അവിടെ കിടന്നയാളെ തുടരെ കുത്തി. കുത്തേറ്റു ചോര വാർന്നുകിടന്നത് നിസ്സാരക്കാരനായിരുന്നില്ല, ഡൽഹി അടക്കിവാണ കുപ്രസിദ്ധ ഗുണ്ട തില്ലു താജ്പുരിയ. ബഹളംകേട്ട് ഒരു ഉദ്യോഗസ്ഥൻ വന്നു നോക്കിയെങ്കിലും ഇയാളെയും ഭീഷണിപ്പെടുത്തി തള്ളിമാറ്റി. എന്നാൽ ആ സമയംകൊണ്ട് താജ്പുരിയ ഓടി ചെറിയൊരു സെല്ലിൽകയറി വാതിൽ അടച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com