ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും രാഷ്ട്രീയക്കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്നറിയാൻ രാജ്യത്തെ രണ്ട് നേതാക്കളുടെ നിലപാട് ശ്രദ്ധിച്ചാൽ മതി എന്ന് കളിയായി പറയാറുണ്ട്. ലോക് ജനശക്തി പാർട്ടി സ്ഥാപകനും അന്തരിച്ച മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനും മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവുമാണ് ആ രണ്ടു പേർ. ഇതിൽ പാസ്വാന്റെ കണക്കുകൂട്ടലുകൾ പലപ്പോഴും ശരിയായിരുന്നു. അങ്ങനെ ഏതു സർക്കാർ അധികാരത്തിൽ വന്നാലും പാസ്വാൻ ഒട്ടുമിക്കതിന്റെയും ഭാഗമായി. വലിയ കണക്കുകൾക്ക് പുറകേ പോകുന്ന തിരക്കിൽ നായിഡുവിന് പക്ഷേ ഇടക്കിടെ കണക്കുകൂട്ടലുകൾ പിഴയ്ക്കാറുമുണ്ട്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com