ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ മരണത്തിനു കാരണക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്കു നേരെ സമൂഹമാധ്യമങ്ങളിൽ രോഷം തിളച്ചു പൊങ്ങുകയാണ്. ‘അവനെ പൊതുജനത്തിനു വിട്ടു കൊടുക്കണം, അവനെ ഞങ്ങൾ കൈകാര്യം ചെയ്യാം... വധശിക്ഷ നടത്തണം, നിയമം മാറ്റണം’ അങ്ങനെ തുടങ്ങി പലവിധ അഭിപ്രായങ്ങളുമായി ചർച്ചകൾ ചൂടു പിടിക്കുമ്പോഴാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വീണ്ടും ഒരു എൻകൗണ്ടർ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതിനോടകം 3 എൻകൗണ്ടറുകൾ അവിടെ നടന്നു. അപ്പോഴും കൊല്ലപ്പെട്ടവർ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടിലാണു ജനങ്ങളിൽ ഭൂരിഭാഗവും.
HIGHLIGHTS
- നിറതോക്കുകളുമായി നെഞ്ചുവിരിച്ച് ഗുണ്ടകളെ വെടിവച്ചു തീർത്തിരുന്ന ഒരു കാലമുണ്ടായിരുന്നു തമിഴ്നാട് പൊലീസിന്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും അധികം ചോദ്യങ്ങൾ ഉയർത്തിയിരുന്നില്ല. ഒരുപക്ഷേ, തമിഴകത്ത് ഏറ്റവും കൂടുതൽ എൻകൗണ്ടറുകൾ ജയയുടെ കാലത്താകാം. ഇപ്പോഴിതാ ഡിഎംകെ അധികാരത്തിൽ വന്ന് രണ്ടു വർഷം കഴിയുമ്പോൾ നടന്നത് 3 എൻകൗണ്ടറുകളാണ്. ഏതെല്ലാമാണ് തമിഴകം വിറച്ച എൻകൗണ്ടറുകൾ?