വിദേശ നിക്ഷേപകർ മടങ്ങിയെത്തി, സഞ്ചാരികൾ ഒഴുകുന്നു; കരകയറുന്ന ലങ്കയെ വീണ്ടും കടത്തിൽ മുക്കാൻ ചൈന; രക്ഷകരാകുമോ ഇന്ത്യ?

Mail This Article
×
കൊളംബോയിൽ ഒരു ലീറ്റർ പെട്രോൾ കിട്ടാൻ 390 രൂപ (ശ്രീലങ്കൻ രൂപ) കൊടുക്കണം, ഒരു സാദാ ഊണ് കഴിച്ചിറങ്ങുമ്പോൾ 1000– 1500 രൂപ പോക്കറ്റിൽ നിന്നിറങ്ങും. എന്നിരുന്നാലും കാര്യങ്ങൾ ഒരു വർഷം മുൻപുണ്ടായിരുന്നതിലും എത്രയോ ഭേദം. ഒരു വർഷം മുൻപുണ്ടായിരുന്ന അരക്ഷിതാവസ്ഥയുടെ സൂചനപോലും ശ്രീലങ്കൻ തലസ്ഥാനത്തെ തെരുവുകളിൽ കാണാനില്ലെന്ന് അടുത്തയിടെ അവിടം സന്ദർശിച്ച സുഹൃത്ത് പറഞ്ഞു. വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് എങ്ങും. പ്രധാനമായും ഇന്ത്യക്കാർ. കൊറിയ, ജപ്പാൻ, ചൈന, യുഎസ്, യൂറോപ്പ്... എന്നിവിടങ്ങളിൽനിന്നും ധാരാളം സഞ്ചാരികളെത്തുന്നു. പ്രകൃതിഭംഗിയും ഗ്രാമീണ ജീവിതവും അതിഥികൾക്കു മുന്നിൽ അണിനിരത്തി വിനോദസഞ്ചാരത്തെ രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പതാകവാഹക സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് അധികൃതരും ജനവും.
English Summary:
Sri Lanka's Remarkable Economic Uplift: Tourism, IMF Aid, and the Road to Recovery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.