കോണ്‍ഗ്രസിന് സിപിഎമ്മിന്റെ പ്രത്യുപകാരം: ബംഗാൾ പ്രചാരണത്തിൽ മീനാക്ഷിയാണ് താരം; സീറ്റില്ലെങ്കിലും ‘ക്യാപ്റ്റൻ’

Mail This Article
×
ഭാര്യയുടെ ചികിത്സയ്ക്കായി 200 കിലോമീറ്റർ താണ്ടി കൊൽക്കത്തയിലെത്തിയ കിഷോർ മൊണ്ഡൽ മടക്കയാത്ര ഒരു ദിവസത്തേക്ക് മാറ്റിവച്ചത് മീനാക്ഷി മുഖർജിയെ ഒരു നോക്കു കാണാനാണ്. കൊൽക്കത്ത സൗത്ത് മണ്ഡലത്തിലെ ബിജെൻ സേതുവിൽ മീനാക്ഷിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി. സെൽഫി എടുക്കാൻ തിക്കിത്തിരക്കിയ ജനക്കൂട്ടത്തിനിടയിൽ കിഷോർ പിന്നിലായിപ്പോയി. ‘‘മീനാക്ഷിയെ കാണുകയും കേൾക്കുകയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു’’ അദ്ദേഹത്തിന്റെ വാക്കുകൾ. മമതാ ബാനർജി കഴിഞ്ഞാൽ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ‘ക്യാപ്റ്റൻ’ എന്ന് പാർട്ടിക്കാർ വിളിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി. ആയിരങ്ങളാണ് അവരുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടുന്നത്. ബംഗാളിൽ ചലച്ചിത്രതാരങ്ങൾക്കു
English Summary:
Meenakshi Mukherjee: The New Face of Bengal's Left Politics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.