മോദി 3.0യിൽ ഇടയുമോ നിതീഷ്? ബിഹാർ കോടതി വിധിയിൽ ജെഡിയു– കേന്ദ്ര ഏറ്റുമുട്ടലിന് സാധ്യത
Mail This Article
×
സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള ജാതിസംവരണം 65% ആക്കി ഉയർത്തിയ ബിഹാർ സർക്കാരിന്റെ നടപടി പട്ന ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആകെ സംവരണപരിധി 50% മറികടക്കാനുള്ള പ്രത്യേക സാഹചര്യം ബിഹാറിൽ ഇല്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ഹരീഷ് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. ജാതി സർവേയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷമാണു സംവരണ പരിധി 50ൽ നിന്ന് 65 ശതമാനമാക്കിയത്. അതു ചോദ്യം ചെയ്തുള്ള 10 ഹർജികൾ പരിഗണിച്ചാണു വിധി.
English Summary:
Nitish Kumar's Caste Reservation Plan Faces Legal Barrier
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.