കേരളത്തിൽ നിപ്പയുടെ ജനിതക വകഭേദം; പകർത്തുന്നത് വവ്വാൽ ആണെന്ന് ഉറപ്പുണ്ടോ? ‘ട്രംപിനെയെങ്കിലും വീണ മാതൃകയാക്കണം’

Mail This Article
×
സംസ്ഥാനത്തു രോഗകാരണമാകുന്നതു നിപ്പ വൈറസിന്റെ വ്യത്യസ്ത ജനിതക വകഭേദമാണെന്നു പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. 2019 ൽ എറണാകുളത്തു നിപ്പ ബാധയുണ്ടായപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ മേഖലയിൽനിന്നു വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ചു പഠിച്ചിരുന്നു. അന്നു പിടികൂടിയ വവ്വാലുകളിൽ ചിലതിൽ വൈറസ് കണ്ടെത്തുകയും ചെയ്തു. ബംഗ്ലദേശിലും രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും കാണുന്ന നിപ്പ വൈറസിൽനിന്ന് ഇതു വ്യത്യസ്തമായിരുന്നു. തുടർന്നാണ്, നിപ്പ വൈറസിന്റെ പുതിയ ജനിതക വകഭേദമായ ഇന്ത്യ (ഐ)യാണു കേരളത്തിലെ രോഗകാരണമെന്നു എ.ബി.സുദീപിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ നിഗമനത്തിലെത്തിയത്.
English Summary:
Is Kerala Prepared? Experts Critique State’s Handling of Nipah Virus and Disease Surveillance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.