ചാലിയാറിലെ സ്വർണ മണൽത്തരികളുടെ ഉറവിടം തേടിയ ബ്രിട്ടിഷുകാർ: മരണമേ, നിന്നെ മറക്കാൻ ഇവരെന്തു ചെയ്യണം...

Mail This Article
×
ഖബറിടങ്ങളിലെ മീസാൻകല്ലുകൾ പോലെ മണ്ണടിഞ്ഞു മേൽക്കൂര മാത്രം പുറത്തുകാണിച്ചു നിൽക്കുന്ന വീടുകൾ കാണാം മുണ്ടക്കൈയിലെങ്ങും. ആരുടെയൊക്കെയോ വളർത്തുമൃഗങ്ങൾ ഉടമകളെത്തേടി വിശന്നലഞ്ഞു നടക്കുന്നു.ആയിരങ്ങൾ ജീവിച്ച നാടിപ്പോൾ ശ്മശാനഭൂമി പോലെയാണ്. എത്ര കരഞ്ഞാലും വേദനയൊടുങ്ങാത്ത ദുരിതത്തീയിൽ വെന്തുനീറുകയാണു മുണ്ടക്കൈ–ചൂരൽമല നിവാസികൾ. ജീവിതത്തിൽ ഇനിയുള്ള ഓരോ നിമിഷവും ഉള്ളുലയ്ക്കുന്ന നോവിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ ! അവരിപ്പോൾ അത്രമേൽ കരയുന്നില്ല. വൻദുരന്തങ്ങൾ മനുഷ്യമനസ്സുകളിൽ ശേഷിപ്പിക്കുക മരവിപ്പു മാത്രമായിരിക്കണം.
English Summary:
From Gold Rush to Disaster: The Untold Story of Mundakai's Brave Descendants
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.