ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പൊലീസിന് കേസ് എടുക്കാൻ സാധിക്കുമോ?
പീഡനം സംബന്ധിച്ച പരാതി വർഷങ്ങൾക്കു ശേഷം നൽകിയാൽ കേസെടുക്കാനാകില്ലേ? എന്താണ് ഇതിലെ നിയമവശം?
റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ‘പെൺകുട്ടികൾക്ക്’ എതിരെയുള്ള അതിക്രമങ്ങൾ പോക്സോ ആക്ടിന്റെ പരിധിയിൽ വരില്ലേ?
ഹേമ കമ്മിറ്റിക്കൊപ്പം ഇപ്പോൾ ചർച്ചകളിൽ നിറയുന്ന ലളിത കുമാരി കേസിന്റെ പ്രസക്തി എന്താണ്?
സിനിമാ പ്രദർശനം അവസാനിച്ചതിനു പിന്നാലെ തിയറ്റർ അടയ്ക്കുന്ന തൊഴിലാളി. ഹേമകമ്മിറ്റി റിപ്പോർട്ടിൽ, ചൂഷകരുടെ പേരില്ലെങ്കിലും അക്രമികളെ ചൂണ്ടിക്കാട്ടി നടിമാരും ജൂനിയർ ആർടിസ്റ്റുകളും തിരക്കഥാകൃത്തുക്കളും ഉൾപ്പെടെ മുന്നോട്ടു വന്നതോടെ വിവാദത്തീയിലാണിന്ന് മലയാള സിനിമാലോകം. (Photo by DIBYANGSHU SARKAR / AFP)
Mail This Article
×
സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ മാത്രമല്ല, നിലനിന്നു പോകാൻ വരെ ‘അഡ്‌ജസ്റ്റുമെന്റുകൾക്ക്’ നിന്നു കൊടുക്കേണ്ട അവസ്ഥ. ലൈംഗികാതിക്രമം എന്നു പേരെടുത്തു വിളിക്കാവുന്ന ഈ കടുത്ത ചൂഷണത്തെയാണ് മലയാള ചലച്ചിത്രലോകം ഇതുവരെ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന ഓമനപ്പേരിട്ട് ഒതുക്കിയത്. എന്നാൽ, എത്ര മൂടിവച്ചാലും സത്യങ്ങളെല്ലാം ഒരു നാൾ പുറത്തുവരുമെന്നത് ഉറപ്പ്. അന്ന് നിലയുറപ്പിക്കാനാകാത്ത വിധം പല ആരാധനാ ബിംബങ്ങളും വീണുടയും. ആ കാഴ്ചയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്.
മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി സിദ്ദിഖുമെല്ലാം ഉണ്ട് ഈ രാജിവച്ചവരിൽ. ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തും. എംഎൽഎ സ്ഥാനത്തു നിന്ന് നടൻ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. നിരന്തര സമ്മർദ്ദത്തിനൊടുവിൽ സർക്കാരിന് പുറത്തുവിടേണ്ടി വന്ന ഹേമകമ്മിറ്റി റിപ്പോർട്ടിൽ, ചൂഷകരുടെ പേരില്ലെങ്കിലും അക്രമികളെ ചൂണ്ടിക്കാട്ടി നടിമാരും ജൂനിയർ ആർടിസ്റ്റുകളും തിരക്കഥാകൃത്തുക്കളും ഉൾപ്പെടെ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഇപ്പോൾ.
ഇത്തരം വെളിപ്പെടുത്തലുകൾ
English Summary:
Unmasking Exploitation in Mollywood; Lalita Kumari Case a Beacon of Hope
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.