വീണത് ശോഭയുടെ ‘രാഷ്ട്രീയ ബോംബിൽ’; ആ ലൈൻ വേണ്ടെന്ന് ഗോവിന്ദൻ; ‘ഇപി പിന്മാറിയത് പാർട്ടിയെ ഭയന്ന്?’

Mail This Article
×
കേരളം സമീപകാലത്തു കണ്ട ഏറ്റവും വീര്യമേറിയ ‘രാഷ്ട്രീയ ബോംബ്’ ആണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ തലേന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊട്ടിച്ചത്. ബിജെപിയിൽ ചേരാൻ സിപിഎമ്മിലെ പ്രമുഖ നേതാവ് ചർച്ച നടത്തിയെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ. ഇ.പി.ജയരാജനാണ് ആ നേതാവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിക്കുകയും ശോഭ സ്ഥിരീകരിക്കുകയും ചെയ്തതോടെ വിവാദം ആളിക്കത്തി. ഗൾഫിലായിരുന്നു രഹസ്യചർച്ചയെന്നും ബിജെപിക്കായി ശോഭയും രാജീവ് ചന്ദ്രശേഖറുമാണ് അതിനു വഴിയൊരുക്കിയതെന്നും സുധാകരൻ ആരോപിച്ചു. ചർച്ചയെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകളുമായി പിന്നാലെ ശോഭ രംഗത്തെത്തി.
English Summary:
How Seniority Clashes Led to the Downfall of EP Jayarajan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.