1996 ജനുവരി 5. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സമയം രാവിലെ എട്ടോട് അടുക്കുന്നു. ഹമാസിന്റെ ഒളിസങ്കേതങ്ങളിലൊന്നിൽ യഹ്യ അയ്യാഷ് എന്ന യുവാവ് തയാറെടുപ്പുകളിലായിരുന്നു. ഹമാസിന്റെ മുഖ്യ ബോംബ് നിർമാണ വിദഗ്ധനായിരുന്നു യഹ്യ. സുഹൃത്തിന്റെ ഒരു മോട്ടറോള ഫോണായിരുന്നു അയാൾ ഉപയോഗിച്ചിരുന്നത്. ഇടയ്ക്കെപ്പോഴോ ആ ഫോണിലേക്ക് ഒരു കോൾ വന്നു. പിതാവാണ് വിളിക്കുന്നതെന്നു പറഞ്ഞ്ഞ് സുഹൃത്ത് ഫോൺ കൊടുത്തു. അസ്വാഭാവികതകൾ ഒന്നുമില്ല. അയാൾ ഫോണെടുത്തു. ‘സുഖമല്ലേ അച്ഛാ’ എന്നായിരുന്നു ആദ്യത്തെ ചോദ്യം. അത് പിതാവ് വ്യക്തമായി കേട്ടതുമാണ്. എന്നാൽ പെട്ടെന്ന് ഫോൺ കട്ടായി. 050507497 എന്ന നമ്പറിലേക്ക് പിന്നീട് പലതവണ വിളിച്ചിട്ടും ആ പിതാവിന് മകനോട് സംസാരിക്കാൻ പറ്റിയില്ല. ഫോണില്‍ ഒളിച്ചു വച്ച ബോംബ് പൊട്ടിത്തെറിച്ച് അതിനോടകം യഹ്യ കൊല്ലപ്പെട്ടിരുന്നു. ഫോണിലേക്ക് വന്ന പിതാവിന്റെ കോളായിരുന്നു ഫോണിനകത്തെ ബോംബ് പൊട്ടിക്കാനുള്ള ‘ട്രിഗർ’. ആ ശബ്ദം കേട്ടായിരുന്നു ഫോണിന്റെ ഇങ്ങേയറ്റത്ത് യഹ്യയാണെന്ന് ഉറപ്പിച്ചത്. നിരവധി ബോംബാക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും ഒട്ടേറെ പേരുടെ ജീവനെടുക്കാൻ കാരണക്കാരനുമായ യഹ്യയെ ആരാണ് കൊലപ്പെടുത്തിയത്? അതും ബോംബുപയോഗിച്ചുതന്നെ! അന്വേഷണം അധികം നീണ്ടില്ല, ചെന്നെത്തിനിന്നത്

loading
English Summary:

How Israeli Intelligence Used a Phone Bomb to Assassinate Hamas 'Engineer' Yahya Ayyash: A Harrowing Tale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com