മുംബൈയിൽ ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമായ ചുവന്ന തെരുവിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഒരിക്കലും ചുവന്നിട്ടില്ല. ബിജെപിയെയും കോൺഗ്രസിനെയും മാറിമാറി ജയിപ്പിച്ചുപോന്ന ഇവിടെ ഇക്കുറി മത്സരം കോൺഗ്രസും ശിവസേന (ഷിൻഡെ)യും തമ്മിലാണ്. ഒന്നേകാൽ ലക്ഷത്തോളം വോട്ടർമാരുള്ള മുംബാദേവി നിയമസഭാ മണ്ഡലത്തിന്റെ ഒത്ത നടുക്കാണ് ചുവന്ന തെരുവെന്നു വിളിപ്പേരുള്ള കാമാത്തിപുര. 50 രൂപ കിട്ടിയാൽ പോലും ഒരാൾക്കു കിടക്ക വിരിക്കാൻ നിർബന്ധിതരായ ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളെ സംബന്ധിച്ച് അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയം. മേൽവിലാസം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും ഇവിടെ വോട്ടവകാശമില്ല. പതിറ്റാണ്ടുകളായി അവസ്ഥയ്ക്ക് മാറ്റമില്ലെങ്കിലും കുടിവെള്ളം, ശുചിമുറി, മാലിന്യ സംസ്കരണം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രശ്നങ്ങളായി ഇവർ ഉയർത്തുന്നു. ഒപ്പം ലൈംഗികത്തൊഴിലുമായി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് ജീവിതമാർഗം ഉണ്ടാക്കണമെന്നും. തിരഞ്ഞെടുപ്പ് ആരവങ്ങളെത്താത്ത കാമാത്തിപുരയിലെ കാഴ്ചകളിലൂടെ.

loading
English Summary:

Forgotten Voters; Can Mumbai's Red Street Find Dignity in Democracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com