കേരളക്കരയാകെ ഇളക്കിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവാദ കടൽമണൽ ഖനനപദ്ധതി അതേപടി നടപ്പാക്കിയാൽ കടലിന്റെ അടിത്തട്ടാകെ കലങ്ങിമറിയുമെന്നു സമുദ്രശാസ്ത്രജ്ഞർ. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതങ്ങൾ മത്സ്യസമ്പത്തിന്റെ വൻശോഷണത്തിനു കാരണമാകുമെന്ന പഠന റിപ്പോർട്ടുകളും നിലവിലുണ്ട്. അപ്പോഴും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ. കേന്ദ്ര ഖനി മന്ത്രാലയം കഴിഞ്ഞ ജനുവരി 29നു പ്രസിദ്ധീകരിച്ച നാഷനൽ ക്രിട്ടിക്കൽ മിനറൽ മിഷൻ എന്ന രേഖ രാജ്യത്താകമാനം നടക്കാൻ പോകുന്ന വ്യാപക ഖനനത്തിന്റെ ബ്ലൂ പ്രിന്റ് ആണ്. അതിനു കടലെന്നോ കരയെന്നോ കാടെന്നോ വ്യത്യാസമുണ്ടാകില്ല. രാജ്യത്താദ്യമായി സ്വകാര്യ കമ്പനികൾ കടലിൽനിന്നു മണലെടുക്കാൻ പോകുന്നതു കേരളത്തിലാണ്. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതം കടലിലെ സൂക്ഷ്മ സസ്യ– ജന്തു ജാലങ്ങളെ പാടേ ഇല്ലാതാക്കുമെന്ന്, കേന്ദ്ര സഹായത്തോടെ കേരള

loading
English Summary:

Will Kerala's Rich Fishing Grounds Disappear? Sea Sand Mining Project Faces Intense Backlash from Scientists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com