‘‘മനസ്സാക്ഷിയില്ലാത്ത ഉദ്യോഗസ്ഥർ ചില വന്യജീവികളുടെ സംരക്ഷിത പദവി അവസാനിപ്പിക്കാൻ വിസമ്മതിക്കുന്നു. നമ്മുടെ ജനങ്ങളുടെയും കുട്ടികളുടെയും ജീവനിൽ അവർക്ക് തീരെ താൽപര്യമില്ല’’– കേരള ജനത പലപ്പോഴായി കേട്ട വാക്കുകൾ. പക്ഷേ ഇത് വന്നത് കേരളത്തിൽനിന്നല്ല, അങ്ങുദൂരെ സ്ലൊവാക്യയിലെ ഒരു മന്ത്രി പറഞ്ഞതാണ്.
വന്യജീവി ആക്രമണത്തിൽ കേരളത്തെയും സ്ലൊവാക്യയെയും ബന്ധിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. എന്താണ് സ്ലൊവാക്യയിലെ പ്രശ്നം, എന്തിനാണവർ തവിട്ടു കരടികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ 344 പേർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് നമ്മുടെ മുന്നിലിരിക്കുമ്പോൾ സ്ലൊവാക്യൻ പ്രശ്നം കേരളത്തിലും ചർച്ചയാവേണ്ടതുണ്ടോ?
ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന ജന്തുവിഭാഗങ്ങളിലൊന്നാണ് തവിട്ടു കരടികൾ (Image by DamianKuzdak/istockphoto)
Mail This Article
×
ഒരു കാട്ടുപന്നി കുത്താന്‍ വന്നാൽ എന്തു ചെയ്യും? എങ്ങനെ അതിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടും? കാട്ടുപന്നികൾ നാട്ടിലാകെ നിറഞ്ഞിട്ടും, ആക്രമണത്തിൽ ഒട്ടേറെ ആളുകൾ കൊല്ലപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടും ഈ ചോദ്യത്തിന് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മറുപടി നൽകിയിട്ടുണ്ടോ? കഴിഞ്ഞ 5 വര്‍ഷത്തിനിടെ 35 പേരാണ് കേരളത്തിൽ കാട്ടുപന്നി ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. നാട്ടിലിറങ്ങി പെറ്റുപെരുകിയ കാട്ടുപന്നികളെ കൊല്ലണോ അതോ വളർത്തണോ എന്ന തർക്കത്തിലാണ് ഇപ്പോഴും നമ്മൾ. എന്നാൽ, യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ഇതല്ല സ്ഥിതി. അവിടെ തവിട്ടു കരടിയുടെ (Brown bear) ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ നഷ്ടമായപ്പോഴേക്കും അവിടുത്തെ സർക്കാർ കരടികളെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാനാണ് ആലോചിച്ചത്. തുടർന്ന് രാജ്യത്തെ മൊത്തം കരടികളിൽ 25 ശതമാനത്തെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കാൻ ഭരണകൂടം തീരുമാനിച്ചു.
എന്തുകൊണ്ടാണ് ഒരു പൗരന്റെ ജീവൻ നഷ്ടമായപ്പോഴേക്കും, വംശനാശ ഭീഷണി നേരിടുന്ന തവിട്ടു കരടികളെ കൂട്ടത്തോടെ കൊല്ലാൻ സ്ലൊവാക്യൻ ഭരണകൂടം തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ഭീമാകാരനായ ഈ സസ്തനിയെ കൊല്ലാൻ തീരുമാനിക്കുമ്പോള്‍
English Summary:
Human-Wildlife Conflict : Slovakia's Controversial Response to Bear Attacks. comapring with Kerala's Wild Boar Problem
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.