യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കത്തിൽ കൂടുതൽ വ്യക്തത കൈവന്ന വാരമാണ് കടന്നുപോയത്. യുഎസിനു വഴങ്ങാതെ ചൈന മുന്നോട്ടു വന്നതോടെ ഇരുരാജ്യങ്ങളും പരസ്പരം വ്യാപാര യുദ്ധം പ്രഖ്യാപിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അമേരിക്കയുടെ നീക്കം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമോ എന്ന ഭീതിയും വിപണിയിലാകെയുണ്ട്. അതേസമയം രാജ്യാന്തര തലത്തിലെ വാർത്തകൾക്കൊപ്പം ഇന്ത്യയിലും കേരളത്തിലുമുണ്ടായ ഒട്ടേറെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വാർത്തകളായി. വിഷുദിനാഘോഷങ്ങളിൽ സ്പെഷൽ ലേഖനങ്ങളും അഭിമുഖങ്ങളും ചിത്രകഥയുമായി മലയാളിക്കൊപ്പം പ്രീമിയവും ചേർന്നു. അമേരിക്കയിൽ ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കത്തിൽ ഇളവുകൾ നൽകിയ കുറച്ച് ഉൽപന്നങ്ങളുണ്ട്. സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഫ്ലാഷ് ഡ്രൈവുകൾ തുടങ്ങിയവ. എന്നാൽ രാജ്യാന്തരതലത്തിൽ ഇവയുടെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രം ചൈനയാണ്. എന്നിട്ടും എന്തുകൊണ്ടാവും ട്രംപ് ഇളവു നൽകിയത് ? ആർക്കും തോന്നാവുന്ന ഈ സംശയം വിശദമാക്കിയ പ്രീമിയം ലേഖനം വായനക്കാരെ പോയവാരം ഏറെ ആകർഷിച്ചു. അഹമ്മദാബാദിൽ എഐസിസി സമ്മേളനം മലയാള മനോരമയ്ക്കായി റിപ്പോർട്ട് ചെയ്യാനെത്തിയ ഡൽഹി യൂണിറ്റിലെ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ ആ വിശേഷങ്ങൾ അനുഭവക്കുറിപ്പായി പങ്കുവച്ചു. ഡൽഹിയിലെ കൊടുംചൂടിലും ജോലി ചെയ്ത അനുഭവവുമായി ഗുജറാത്തിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ചകള്‍ എഴുതിയതിനൊപ്പം സമ്മേളനത്തിൽ എടുത്ത ചിത്രങ്ങൾക്കു പിന്നിലുള്ള കഥകളും രസകരമായി വിവരിച്ചു. ഇതും പോയവാരം ശ്രദ്ധേയമായി.

loading
English Summary:

Top 5 Manorama Online Premium Stories: Must-Reads of the Week - April 2025 Second Week Roundup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com