എത്ര ഓടിയാലും രക്ഷയില്ല, ‘കല്ലിലെ പായൽ പോലെ’ തെളിവ്; മുടി മുറിച്ച് കുരുക്കൊരുക്കി പൊലീസ്; ഷെയിമാകുമോ ഷൈനിന്?

Mail This Article
‘‘തലമുടി നാരിഴ കീറി പരിശോധിക്കും’’– മികച്ച കുറ്റാന്വേഷകരെ ഇങ്ങനെയാണു വിശേഷിപ്പിക്കുക. അതിസൂക്ഷ്മമായ പരിശോധനയാണു നടത്തുന്നതെന്നു സൂചന. ലഹരി ഉപയോഗത്തിനു പൊലീസ് അറസ്റ്റ് ചെയ്ത നടൻ ഷൈൻ ടോം ചാക്കോയുടെ ഇഷ്ട വേഷങ്ങളിലൊന്ന് പൊലീസ് ഓഫിസർമാരുടേതാണ്. ഒരു പ്രദേശത്തുചെന്ന് രഹസ്യമായി രഹസ്യങ്ങൾ ചോർത്തുന്ന സ്പെഷൽ ബ്രാഞ്ച് സിപിഒ സുഭാഷ് ആയി ‘കണ്ണൂർ സ്ക്വാഡ്’ സിനിമയിൽ ഷൈനിനെ കാണാം. ഒരു പഴുതു പോലും ശേഷിക്കാതെ വ്യക്തിയെ കുറിച്ച് തലമുടി നാരിഴ കീറിയാണ് ചിത്രത്തിൽ ഷൈനിന്റെ പരിശോധന. വിവരങ്ങളെല്ലാം അതോടെ പൊലീസിനു ലഭിക്കും. പക്ഷേ ഇനി ഷൈനിന്റെ തലമുടി നാരിഴ കീറി പരിശോധിക്കാൻ പോകുന്നതു യഥാർഥ കേരള പൊലീസാണ്. കൊച്ചിയിൽ ഹോട്ടൽ റെയ്ഡ് നടക്കുമ്പോൾ ഇറങ്ങിയോടിയ ഷൈൻ അന്ന് ലഹരി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താൻ ഈ പരിശോധന മതി. പൊലീസാണെന്ന് അറിഞ്ഞില്ല, അന്ന് ലഹരി ഉപയോഗിച്ചില്ല, പക്ഷേ ലഹരി ഉപയോഗിക്കാറുണ്ട്, ഗുണ്ടകളാണു വന്നതെന്നു കരുതി.. ഇങ്ങനെയൊക്കെയാണു ഷൈനിന്റെ മൊഴി. ലഹരി ഉപയോഗം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകളാണു രാസ പരിശോധനകൾ. ഉമിനീർ, രക്തം, മൂത്രം, നഖം, തലമുടി എന്നിവയാണ് ഇത്തരം പരിശോധനകൾക്കു സ്വീകരിക്കുന്നത്. ജില്ലകളിലെ ഫൊറൻസിക് ലാബറട്ടറികളിലാണു പരിശോധന. ലഹരി ഉപയോഗം ഉടനടി കണ്ടെത്താൻ ഉമിനീർ പരിശോധിച്ചാൽ മതി. പക്ഷേ 90 ദിവസം