‘മോന് അമ്പിളിമാമനെ പിടിച്ചു തരാട്ടോ’ – കുട്ടികൾക്ക് സൗജന്യമായി കിട്ടുന്ന ആ സ്വപ്നവാഗ്ദാനം ബാലനായ കസ്തൂരിക്ക് അമ്മയിൽ നിന്നു കിട്ടിയിട്ടില്ല. കാരണം, കസ്തൂരിക്ക് 2 വയസ്സാകുമ്പോഴേക്കും അമ്മ മരിച്ചു. വളർന്ന് കസ്തൂരിരംഗനായപ്പോൾ, അമ്മമാർ പറഞ്ഞുപറ്റിച്ച എല്ലാ ഇന്ത്യൻ കുട്ടികളോടുമായി ആ പഴയ ബാലൻ പറഞ്ഞു: ‘അമ്പിളിമാമനെ പിടിച്ചു തരാട്ടോ’! കസ്തൂരി രംഗന്റെ ആ വാക്കിന്, സ്വപ്നത്തിന് ഇന്ത്യയെന്ന അമ്മരാജ്യം നൽകിയ ഓമനപ്പേരാണ് ചന്ദ്രയാൻ ! ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ –1 ന് ആശയം സമ്മാനിച്ചയാൾ, പാലക്കാട് നല്ലേപ്പള്ളി അഗ്രഹാരത്തിലും തൃശൂർ ചാലക്കുടിയിലും വേരുകളുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഡോ. കെ. കസ്തൂരിരംഗൻ ഇനി ഇന്ത്യയുടെ ആകാശത്തെ പൊന്നമ്പിളിത്തിളക്കം.

loading
English Summary:

Kasturirangan's leadership revolutionized India's space program, culminating in the groundbreaking Chandrayaan-1 mission. His humility and dedication inspired generations, leaving an indelible mark on India's scientific achievements.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com