തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 63 വയസ്സുകാരൻ കോളറ ബാധിച്ചു മരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. കോളറ ഇപ്പോഴും ലോകത്താകമാനം പകർച്ചവ്യാധിയായി പടരുന്നുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള പലയിടങ്ങളിലും കോളറ നിശ്ശബ്ദമായി നിലനിൽക്കുന്നു. രോഗലക്ഷണങ്ങളില്ലാതെ, രോഗാണുക്കളെ വഹിക്കുന്ന ആളുകൾ ധാരാളമുള്ളതിനാൽ കോളറ ഭൂമിയിൽനിന്നു തുടച്ചുമാറ്റുക പ്രയാസം. കോളറ വരാതിരിക്കാൻ എന്തെല്ലാം സുരക്ഷാമാർഗങ്ങളാണു സ്വീകരിക്കേണ്ടതെന്നു കോട്ടയം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. പി.വിനോദ് ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ വ്യക്തമാക്കുന്നു. വയറിളക്ക രോഗമാണു കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയ ആണു രോഗമുണ്ടാക്കുന്നത്. ഈ ആഗോള പകർച്ചവ്യാധി പലതവണ ലോകത്താകമാനം ഉണ്ടായിട്ടുള്ള അസുഖമാണ്. ഇക്കാലങ്ങൾക്കിടെ കോളറയുടെ അണുക്കളിൽ ചില വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. തുടക്കത്തിൽ ക്ലാസിക് ടൈപ്പ് എന്ന കോളറ ആയിരുന്നെങ്കിൽ ഇപ്പോള്‍

loading
English Summary:

Cholera Outbreak: A 63-year-old man's death from cholera in Thiruvananthapuram highlights the growing global epidemic. Learn about cholera prevention measures and safety tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com