ക്രിപ്റ്റോ ലോകത്ത് ബിറ്റ്‌കോയിനെതിരെ ഒരു തമാശയ്ക്കു തുടങ്ങിയ ഡോജ്. പിന്നീട് വിധിയുടെ വിളയാട്ടം കൊണ്ട് മൂല്യം ഇരച്ചു കയറിയ ഡോജ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് മുൻതൂക്കം കിട്ടിയതോടെ തലവര തന്നെ മാറിപ്പോയ ഡോജ്... എന്നാൽ ഡോജ് എന്ന പേര് ഇന്നു പ്രശസ്തം വെറുമൊരു ക്രിപ്റ്റോ നാണയമായിട്ടല്ല. ഒട്ടേറെ അമേരിക്കക്കാരുടെ പണി കളഞ്ഞവൻ, ഇലോൺ മസ്കിന്റെ കയ്യിലെ കളിപ്പാവ, ട്രംപിന്റെ എടുത്തുചാട്ടത്തിനൊരു പോരാളി.... ഡോജ് എന്നാണ് ഓമനപ്പേരെങ്കിലും ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി(DOGE) എന്നു വിപുലമായി വിളിക്കാം. ഇതിനെ നയിക്കുന്നത് ശതകോടീശ്വരൻ ഇലോൺ മസ്ക്. ക്രിപ്റ്റോ ലോകത്ത് ഡോജ് കോയിന്റെപ്രതീകമായത് ഷിബ ഇനു എന്ന ഓമനത്തമുള്ള നായയാണെങ്കിൽ, ഇലോൺ മസ്കിന്റെ ഡോജിന് ക്രൗര്യം കുറച്ചു കൂടും. അമേരിക്കയിലെ സർക്കാർ ജീവനക്കാരെ മൂന്നുമാസമായി ഓടിച്ചിട്ടു കടിക്കുകയാണിത്. ജനുവരിയിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയ ഉടൻ രൂപീകരിച്ച ഒരു ഉപദേശക സമിതിയാണ് ഡോജ്. നേതൃത്വം നൽകുന്നത് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കും. ദൗത്യം സർക്കാർ തലത്തിലെ അമിത ചെലവ് ചുരുക്കി അമേരിക്കയെ രക്ഷിക്കുക. തെറ്റുപറയരുതല്ലോ, മസ്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കാര്യം ‘വൃത്തിയായി’ ചെയ്തു. അധികാരമേറ്റ ജനുവരി മുതൽ ഇതുവരെ പതിനായിരക്കണക്കിനു പേരുടെ തൊഴിൽ നഷ്ടമാകുകയും ചെയ്തു. രഹസ്യാന്വോഷണ വിഭാഗം മുതൽ നാസയിൽ വരെ പിരിച്ചുവിടലുണ്ടായി. വിമർശകരോട് ഡോജ് പറയുന്നു, ഇത്രയും പേരുടെ പണി പോയാലെന്താ, കോടിക്കണക്കിന് അമേരിക്കക്കാരുടെ നികുതിപ്പണം പാഴാകാതെ സംരക്ഷിച്ചില്ലേ! അമേരിക്കയ്ക്ക് ഇത്ര നന്മ ചെയ്തിട്ടും ദിവസം ചെല്ലുന്തോറും ഇലോൺ മസ്കിന്റെ പേരു ചീത്തയായി കൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ ഡോജും മസ്കും കൂടി അമേരിക്കയെ രക്ഷിക്കുകയാണോ ചെയ്തത്? ആദ്യമൊക്കെ ജയ് വിളിച്ചവർ പോലും ഇപ്പോൾ മസ്കിനെ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണ്? ഇതുകാരണം മസ്കിന്റെ ടെസ്ല കമ്പനിക്കുണ്ടായ നഷ്ടം എത്രയാണ്? ട്രംപിന്റെ ഉപദേശക സംഘം താമസിയാതെ പിരിച്ചുവിടുമോ? ഡോജ് കാരണം പണി പോയവർ ഇനി എന്തു ചെയ്യും? അമേരിക്ക കനത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് അടുക്കുന്നു എന്ന പ്രവചനങ്ങൾക്കിടെ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹിക ക്രമത്തിനും ഡോജിന്റെ ചുരുങ്ങിയ കാലത്തെ

loading
English Summary:

Massive US Government Layoffs: Elon Musk's Doge Effect saving or Destroying America ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com