26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക് നയതന്ത്ര ബന്ധം പുകഞ്ഞു കത്തുകയാണ്. മെഡിക്കൽ വീസയിലുള്ള പാക്ക് പൗരന്മാർക്കും രാജ്യത്തേക്ക് മടങ്ങാൻ നൽകിയ കാലാവധി അവസാനിച്ചതോടെ, ഇനി പാക്ക് പൗരന്മാർക്ക് ഒരു തരത്തിലും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. അതിനിടെ, ഇന്ത്യയുടെ സൈനികാക്രമണം ആസന്നമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത് പാക്ക് പ്രതിരോധമന്ത്രി തന്നെയാണ്. എന്നാൽ ആണവായുധങ്ങൾ കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ഒരാക്രമണത്തിന് മുതിരുമോ? അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ലോകരാഷ്ട്രങ്ങൾ ആർക്കൊപ്പമായിരിക്കും നിൽക്കുക? സിന്ധുനദീജല കരാറും ഷിംല കരാറും മരവിപ്പിച്ചത് ഇന്ത്യ–പാക്ക് ബന്ധത്തെ ബാധിക്കുന്നത് ഏതു തരത്തിലാവും? സംഘർഷങ്ങൾക്കിടെ ഫ്രാൻസുമായി റഫാൽ കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. യുദ്ധസാഹചര്യമുണ്ടായാൽ നേരിടാൻ ഇന്ത്യ എത്രത്തോളം സജ്ജമാണ്?

loading
English Summary:

Pahalgam Terror Attack: How India's 'Surgical Strike' Differs This Time?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com