‘‘ഞാൻ തങ്ങിയ ഹോട്ടലിൽ ആകെ 2 അതിഥികൾ മാത്രമേയുള്ളൂവെന്ന് പ്രാതൽ കഴിക്കാൻ റസ്റ്ററന്റിൽ എത്തിയപ്പോഴാണ് മനസ്സിലാകുന്നത്. ടൂറിസം മേഖല ആകെ തകർന്നുവെന്നും ഇന്നിനി ബുക്കിങ് ഒന്നുമില്ലെന്നും നടത്തിപ്പുകാരന്റെ സങ്കടം പറച്ചിൽ. എത്രത്തോളം സുന്ദരമായിരുന്നൊരു സ്ഥലമായിരുന്നു ഇത്! പക്ഷേ...’’
പഹൽഗാം ഭീകരാക്രമണം എങ്ങനെയാണ് ഒരു മേഖലയെത്തന്നെ മാറ്റിമറിച്ചത്? ഭീകരാക്രമണത്തിനു ശേഷം എന്താണ് പഹൽഗാമില് ഉൾപ്പെടെ നിലവിലുള്ള സാഹചര്യം? മലയാള മനോരമയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്യാൻ ജമ്മു കശ്മീരിലെത്തിയ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ തയാറാക്കിയ ഫോട്ടോ ഫീച്ചർ.
പഹൽഗാം ലാറിപോറയിൽ പാലം കടന്നു പോകുന്ന പോണികൾ. (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ)
Mail This Article
×
ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത കശ്മീരിലേക്ക് ആദ്യ യാത്ര പോകുന്നത് പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള യുദ്ധ സമാനമായ സാഹചര്യത്തിലായിരുന്നു. കശ്മീരിലെ ശ്രീനഗർ സ്വദേശിയായ റിപ്പോർട്ടർ ബാദർ ബഷീറാണ് കൂടെയുള്ളതെന്ന ബലം അൽപം ആശ്വാസം തരാതിരുന്നില്ല. ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാനത്തിൽ തീർഥാടനം കഴിഞ്ഞുവരുന്ന ഒട്ടേറെ ഇസ്‌ലാം മത വിശ്വാസികളുണ്ടായിരുന്നു. അവരെല്ലാം പ്രാർഥനാനിരതരായി ഇരുന്നപ്പോൾ ശോകമൂകമായ അന്തരീക്ഷത്തിനു കൂടുതൽ ഘനം വന്നതുപോലെ.
ഡൽഹിയിൽനിന്നു ശ്രീനഗറിലേക്കുള്ള ദിനാവസാനത്തിലെ വിമാനത്തിലാണ് ഞങ്ങളെത്തിയത്. ലഗേജുകൾ കിട്ടിയതോടെ വിമാനത്താവളത്തിൽ തീരെ ആളില്ലാതായി. ബാദറിന്റെ പിതാവ് കാറുമായി എത്തിയിരുന്നതിനാൽ അവിടെനിന്നുള്ള തുടർയാത്രയ്ക്കു പ്രശ്നമുണ്ടായില്ല. രാത്രി ഏറെ വൈകിയതിനാൽ അന്ന് ശ്രീനഗറിൽത്തന്നെ കഴിഞ്ഞുകൂടി.
പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത 13 പേരിൽ
English Summary:
Pahalgam Attack Aftermath : A Journalist's Journey Through Post-Attack Kashmir - Ground Report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.