പഹൽഗാം ഭീകരാക്രമണം ഏൽപ്പിച്ച വേദനയും തിരിച്ചടി നൽകാൻ സൈന്യത്തിനു പൂർണ സ്വാതന്ത്ര്യം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനവുമാണ് പോയ വാരം രാജ്യം ചർച്ച ചെയ്തത്. പാക്കിസ്ഥാനെ നാനാവഴികളിലൂടെ സമ്മർദത്തിലാക്കിയ ശേഷമാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം സൈന്യത്തിനു വിട്ടുകൊടുത്തത്. സിന്ധു നദീജല ഉടമ്പടി ഏകപക്ഷീയമായി റദ്ദാക്കിയതാണ് സമ്മർദ തന്ത്രങ്ങളിൽ പ്രധാനം. വ്യത്യസ്തമായ ഈ ‘സർജിക്കൽ സ്ട്രൈക്ക്’ പാക്കിസ്ഥാനിൽ വലിയ ആശങ്കയുമുണ്ടാക്കി. സിന്ധു നദീജല ഉടമ്പടിയും ഷിംല കരാറും ഇരുരാജ്യങ്ങൾക്കും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന പ്രീമിയം ലേഖനം പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. കോടിക്കണക്കിനു രൂപ മുടക്കിയാണ് ഇക്കുറിയും ആഘോഷങ്ങൾ. ആശാ പ്രവർത്തകരടക്കം ദീർഘമായ സമരങ്ങൾ ചെയ്യുന്ന സമയത്താണ് സർക്കാർ കോടികൾ മുടക്കി വർഷാവർഷം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന ആരോപണവും ഉയരുന്നു. ഇത്രയും ആർഭാടമായി ആഘോഷിക്കാൻ ഈ നാലുവർഷത്തിൽ സർക്കാർ ചെയ്തത് എന്തെല്ലാമാണ്? വിശദമായി വിലയിരുത്തിയ പ്രീമിയം ലേഖനം ചർച്ചയായി.

loading
English Summary:

Top 5 Manorama Online Premium Stories: Must-Reads of the Week - May 2025 First Week Roundup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com