ഒരുമിച്ച് ഒറ്റയടി; 25 മിനിറ്റില്‍ എല്ലാം തീർന്നു; ഇന്ത്യയുടെ 3 സേനാവിഭാഗങ്ങൾ ഓപറേഷൻ സിന്ദൂരിൽ ഒന്നിച്ചതെങ്ങനെ?

Mail This Article
2025 മേയ് 7 അർധരാത്രി. പഹൽഗാമിൽ ഭീകരാക്രമണം നടന്ന് പതിനാറാം ദിവസം. ഓപറേഷൻ സിന്ദൂർ പാക്കിസ്ഥാന്റെ നെഞ്ചിൽ തീച്ചുവപ്പായി പടർന്ന ദിനം. വെറും 25 മിനിറ്റിനുള്ളിൽ എല്ലാം കൃത്യമായി നടപ്പാക്കിയെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു. പാക്കിസ്ഥാൻ, പാക്ക് അധിനിവേശ ജമ്മു കശ്മീർ പ്രദേശങ്ങളിൽ മൂന്ന് സൈനിക വിഭാഗങ്ങളെയും (വ്യോമ, കര, നാവിക സേനകൾ) ഉൾപ്പെടുത്തി ഇന്ത്യ നടത്തിയ സൈനിക ആക്രമണമായിരുന്നു അത്. ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ അതിശക്തമായ പ്രതികരണം. കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഇന്ത്യൻ കരസേനയും നാവികസേനയും വ്യോമസേനയും ഒരുമിച്ച് ഓപറേഷൻ സിന്ദൂർ നടപ്പാക്കിയത്. വർഷങ്ങൾക്കു ശേഷം ആദ്യമായാണ് മൂന്നു സേനാവിഭാഗങ്ങളും ഒന്നിച്ച് ഇത്തരത്തിലുള്ള സൈനിക നടപടി സ്വീകരിക്കുന്നത്. എങ്ങനെയാണ് മൂന്നു സൈനിക വിഭാഗങ്ങളും ഈ ആക്രമണത്തിനു വേണ്ടി ഒന്നിച്ചത്? എന്തായിരുന്നു ഓപറേഷൻ സിന്ദൂരിൽ സായുധ സേനയിലെ ഓരോ വിഭാഗത്തിന്റെയും പങ്ക്? എന്തൊക്കെ ആയുധങ്ങളാണ് വിവിധ സേനകൾ ഉപയോഗിച്ചത്? പാക്കിസ്ഥാന് തിരിച്ചടിക്കാൻ പോലുമാകാത്ത വിധം 25 മിനിറ്റിലെ ആക്രമണം എങ്ങനെയാണ് ഇന്ത്യ നടപ്പാക്കിയത്?