കുഴിബോംബ് നിരത്തി പാക്കിസ്ഥാൻ; ‘സ്റ്റാൻഡ്– ഓഫ് സ്ട്രൈക്ക്’ അടിയുമായി ഇന്ത്യ; ഇത് അപ്രതീക്ഷിതം; എന്തുകൊണ്ട് പാക്ക് പഞ്ചാബ്?

Mail This Article
രാജ്യാന്തര അതിർത്തിയോ കശ്മീരിലെ നിയന്ത്രണരേഖയോ കടക്കാതെ അവയ്ക്ക് അപ്പുറത്തേക്കു നടത്തിയ ആദ്യ പ്രഹരം, തർക്കഭൂമിയല്ലാത്ത പാക്ക് പഞ്ചാബിലേക്ക് 1971ലെ യുദ്ധത്തിനുശേഷം തൊടുത്ത ആദ്യപ്രഹരം, ഒരു സൈനികകേന്ദ്രം പോലും ലക്ഷ്യമാക്കാതെ, അറിയപ്പെടുന്ന ഭീകര താവളങ്ങൾ മാത്രം ലക്ഷ്യമാക്കിയ പ്രഹരം, ഡ്രോണുകൾക്ക് ഇന്ത്യൻ സൈന്യത്തിൽ പര്യവേക്ഷണജോലിയിൽനിന്ന് ആക്രമണദൗത്യത്തിലേക്കുള്ള ആദ്യത്തെ ‘ഉദ്യോഗക്കയറ്റം’, ഭാവിപോരാട്ടങ്ങളുടെ ശൈലിയായ ‘സ്റ്റാൻഡ്–ഓഫ് സ്ട്രൈക്ക്’ അഥവാ, അകന്നുനിന്നുള്ള പ്രഹരത്തിലേക്ക് ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ കാൽവയ്പ്. മേയ് 7ന് അർധരാത്രിക്കുശേഷം 1.05 മുതൽ 1.30 വരെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 കേന്ദ്രങ്ങളിലേക്കു നടത്തിയ 24 പ്രഹരങ്ങൾക്ക് ഇനിയുമുണ്ട് പ്രത്യേകതകൾ– ഇന്ത്യൻ വ്യോമസേനയിലെ റഫാൽ വിമാനങ്ങളുടെ ആദ്യത്തെ പോരാട്ടം, ഹാമർ, സ്കാൽപ് എന്നീ മിസൈലുകളുടെയും കാമിക്കാസി ഡ്രോണുകളുടെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ പ്രയോഗം, അങ്ങനെ പലതും. മിസൈലുകളും ഡ്രോണുകളിൽനിന്നു കൃത്യമായി പതിപ്പിക്കാവുന്ന ബോംബുകളും മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. അവ അയച്ചതാവട്ടെ