പാക്ക് ഭീകര ക്യാംപുകൾ തകർത്ത ഓപറേഷന്‍ സിന്ദൂർ വിശദീകരിക്കാനുള്ള വാർത്താ സമ്മേളനത്തിനിടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒരു പേര് എടുത്തു പറഞ്ഞു. ‘സാജിദ് മിറിനെ ഓർമയില്ലേ. അയാളുടെ പേര് പറഞ്ഞ് ലോകത്തെ പറ്റിച്ചതു പോലെ പാക്കിസ്ഥാൻ ഇനിയും പറ്റിക്കും’ എന്നായിരുന്നു മിസ്രി പറഞ്ഞതിന്റെ സാരം. ഭീകരർക്ക് ഒളിത്താവളമൊരുക്കുന്നതിൽ പാക്കിസ്ഥാന്റെ പങ്ക് അക്കമിട്ടു പറയുന്നതിനിടെ വിക്രം മിസ്രി ചൂണ്ടിക്കാട്ടിയ ‘സാജിദ് മിർ’ യഥാർഥത്തിൽ ആരാണ്? എന്തുകൊണ്ടാണ് ഭീകരതയ്ക്ക് എതിരെയുള്ള ഇന്ത്യൻ പോരാട്ടത്തിൽ അയാളുടെ പേര് നിർണായകമാകുന്നത്? ‘മരിച്ചു ജീവിച്ച’ കൊടുംഭീകനെന്ന വിശേഷണമാണ് ലഷ്കറെ തയിബയുടെ മുതിർന്ന നേതാവ് സാജിദ് മിറിന് കൂടുതൽ ഇണങ്ങുക. മരിച്ചെന്ന് പറയുകയും പിന്നീട് രാജ്യാന്തര സമ്മർദം മൂലം ജീവിച്ചിരിപ്പുണ്ടെന്ന് പാക്കിസ്ഥാന് സമ്മതിക്കേണ്ടിവരികയും ചെയ്തയാളാണ് മിർ. ഒടുവിൽ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാതെ വഴിയില്ലെന്നായി. ഭീകരർക്ക് സംരക്ഷണമൊരുക്കുന്നതിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കാൻ ഇതിലും മികച്ചൊരുദാഹരണം മിസ്രിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ സുപ്രധാന കണ്ണിയും ആസൂത്രകനുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയ ഭീകരനാണ് മിർ. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ മുൻനിരയിൽതന്നെ ഇയാളുണ്ട്. ഡേവിഡ് ഹെഡ്‌ലിയെ ഭീകരാക്രമണ

loading
English Summary:

What is the Significance of India's Inclusion of Terrorist Sajid Mir's Name in the Operation Sindoor Briefing, and What Tactical Shift Does it Represent?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com