പട്ടിണിയായപ്പോൾ പാക്കിസ്ഥാൻ ‘പുനർജീവിപ്പിച്ച’ ഭീകരൻ; ആ പേര് ഇന്ത്യ പറഞ്ഞത് വെറുതെയല്ല; ഓപറേഷൻ സിന്ദൂരിൽ തീരുന്നില്ല ഒന്നും...

Mail This Article
പാക്ക് ഭീകര ക്യാംപുകൾ തകർത്ത ഓപറേഷന്‍ സിന്ദൂർ വിശദീകരിക്കാനുള്ള വാർത്താ സമ്മേളനത്തിനിടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒരു പേര് എടുത്തു പറഞ്ഞു. ‘സാജിദ് മിറിനെ ഓർമയില്ലേ. അയാളുടെ പേര് പറഞ്ഞ് ലോകത്തെ പറ്റിച്ചതു പോലെ പാക്കിസ്ഥാൻ ഇനിയും പറ്റിക്കും’ എന്നായിരുന്നു മിസ്രി പറഞ്ഞതിന്റെ സാരം. ഭീകരർക്ക് ഒളിത്താവളമൊരുക്കുന്നതിൽ പാക്കിസ്ഥാന്റെ പങ്ക് അക്കമിട്ടു പറയുന്നതിനിടെ വിക്രം മിസ്രി ചൂണ്ടിക്കാട്ടിയ ‘സാജിദ് മിർ’ യഥാർഥത്തിൽ ആരാണ്? എന്തുകൊണ്ടാണ് ഭീകരതയ്ക്ക് എതിരെയുള്ള ഇന്ത്യൻ പോരാട്ടത്തിൽ അയാളുടെ പേര് നിർണായകമാകുന്നത്? ‘മരിച്ചു ജീവിച്ച’ കൊടുംഭീകനെന്ന വിശേഷണമാണ് ലഷ്കറെ തയിബയുടെ മുതിർന്ന നേതാവ് സാജിദ് മിറിന് കൂടുതൽ ഇണങ്ങുക. മരിച്ചെന്ന് പറയുകയും പിന്നീട് രാജ്യാന്തര സമ്മർദം മൂലം ജീവിച്ചിരിപ്പുണ്ടെന്ന് പാക്കിസ്ഥാന് സമ്മതിക്കേണ്ടിവരികയും ചെയ്തയാളാണ് മിർ. ഒടുവിൽ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാതെ വഴിയില്ലെന്നായി. ഭീകരർക്ക് സംരക്ഷണമൊരുക്കുന്നതിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കാൻ ഇതിലും മികച്ചൊരുദാഹരണം മിസ്രിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ സുപ്രധാന കണ്ണിയും ആസൂത്രകനുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയ ഭീകരനാണ് മിർ. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ മുൻനിരയിൽതന്നെ ഇയാളുണ്ട്. ഡേവിഡ് ഹെഡ്‌ലിയെ ഭീകരാക്രമണ