മിസൈലുകളും പോർവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തുന്ന ആക്രമണങ്ങളെ പലയിടങ്ങളിൽ ഒരേസമയം പ്രതിരോധിച്ച് ഇന്ത്യയുടെ കൈവശമുള്ള എസ് 400 എയർ ഡിഫൻസ് സംവിധാനം.
അന്ന് അമേരിക്കയുടെ ഭീഷണിക്കു വഴങ്ങിയിരുന്നെങ്കിൽ ഇന്ന് ഇന്ത്യയുടെ നഷ്ടം കനത്തതാകുമായിരുന്നു.
റഷ്യയിൽനിന്ന് മിസൈൽ വാങ്ങുന്നതിനെ അമേരിക്ക എതിർത്തു; എന്നിട്ടും ഇന്ത്യ കരാറുമായി മുന്നോട്ടു പോയത് എന്തുകൊണ്ടാണ്? ഓപ്പറേഷൻ സിന്ദൂരിന്റെ തുടർനടപടികളിൽ പാക്ക് മിസൈലുകളെ ഇന്ത്യ അരിഞ്ഞു തള്ളുന്നതിലുണ്ട് ഇതിന്റെ ഉത്തരം
റഷ്യൻ നിർമിത എസ് 400 എയർ ഡിഫൻസ് സംവിധാനം. (File Photo by Paul GYPTEAU/AFP)
Mail This Article
×
2018 ഒക്ടോബർ 5, ന്യൂഡൽഹി. ഇന്ത്യൻ പ്രതിരോധസേനയുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിച്ചിടേണ്ട തീയതിയാണിത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ്– 400 ട്രയംഫ് മിസൈൽ സിസ്റ്റം റഷ്യയിൽ നിന്നു വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ട ദിനമാണിത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ, ഡൽഹിയിൽ വച്ചാണ് അദ്ദേഹവുംപ്രധാനമന്ത്രി നരേന്ദ്രമോദിയും കരാറിനായി കൈകൊടുത്തത്.
വർഷങ്ങൾക്കിപ്പുറം, ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തുമ്പോൾ എസ് 400 നമുക്ക് സുരക്ഷിത കവചമൊരുക്കുകയാണ്. പാക്കിസ്ഥാന്റെ മിസൈലുകളെ തരിപ്പണമാക്കി, ഇന്ത്യയുടെ പ്രതിരോധക്കരുത്തിന്റെ നേർച്ചിത്രമാവുകയാണ് എസ്400. ശത്രുവിന്റെ ആവനാഴിയിലെ ആയുധങ്ങൾ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തുന്ന സുദർശനചക്രത്തെ പോലെ അതിർത്തിയിലുട നീളം ചീറിപ്പായുന്ന എസ് 400 എയർ ഡിഫൻസ് സംവിധാനത്തിനു നമ്മൾ നൽകിയ പേരും മറ്റൊന്നല്ല –സുദർശൻ!
English Summary:
Sudarshan : The S-400 Triumph missile system the game changer for India's air defense.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.