ഇന്ത്യൻ ഡയറക്ടേഴ്സ് ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസിന് പാക്കിസ്ഥാനിൽനിന്ന് വിളിയെത്തുന്നത് മേയ് 10ന് വൈകിട്ട് 3.35നായിരുന്നു. അതിനു പിന്നാലെ ഡിജിഎംഒ തലത്തിൽ നടന്ന ചർച്ചയിൽ വെടിനിർത്തലിനു തീരുമാനമായി. വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റും പിന്നാലെയെത്തി. പക്ഷേ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഇല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
എങ്ങനെയാണ് ഇത്തരമൊരു വെടിനിർത്തലിലേക്ക് ഇന്ത്യയും പാക്കിസ്ഥാനുമെത്തിയത്? വെടിനിർത്തൽ ആവശ്യപ്പെട്ട് പാക്കിസ്ഥാന് ഇന്ത്യയിലേക്കു വിളിക്കേണ്ടി വന്നതും എന്തുകൊണ്ടാണ്? ഇതാണ്, െവടിനിർത്തലിലേക്കു നയിച്ച ആ 10 കാരണങ്ങൾ.
ഇന്ത്യൻ പതാകയുമായി ഡല്‍ഹിയിൽ 2025ലെ റിപ്പബ്ലിക് പരേഡ് വീക്ഷിക്കുന്ന പെൺകുട്ടി ( File Photo by Narinder NANU / AFP)
Mail This Article
×
‘ഈ സംഘർഷം എവിടെച്ചെന്നവസാനിക്കും’ എന്നായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. മേയ് ഏഴിന് ഇന്ത്യൻ ആക്രമണത്തിൽ പാക്ക് ഭീകര ക്യാംപുകൾ തകർത്തതിനു പിന്നാലെ അത്രയേറെ സംഘർഷഭരിതമായിരുന്നു അതിർത്തി. പക്ഷേ ഒരു കൂട്ടർക്ക് കൃത്യമായി അറിയാമായിരുന്നു, ഈ സംഘർഷം അധികം നീളില്ലെന്ന്. മറ്റാർക്കുമല്ല, പാക്കിസ്ഥാനുതന്നെ. കാരണം, സംഘർഷം നീണ്ടുപോവുകയാണെങ്കിൽ തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം സാമ്പത്തികനില തകരുമെന്ന് പാക്കിസ്ഥാന് ഉറപ്പായിരുന്നു. ഇതുമാത്രമല്ല പാക്ക് വെടിനിർത്തലിനു പിന്നിലെ കാരണം.
പഹൽഗാമിൽ രാജ്യത്തിനേറ്റ മുറിവിനു തക്ക തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനെ ഏൽപിച്ച ജോലി അവർ കൃത്യമായി, കുറഞ്ഞ സമയത്തിൽ ചെയ്തു തീർത്തതോടെയാണ് പാക്കിസ്ഥാൻ യഥാർഥത്തിൽ പ്രതിസന്ധിയിലായത്. ഇനിയെന്തു ചെയ്യുമെന്ന അവസ്ഥ. പക്ഷേ, തുറന്ന യുദ്ധത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരുന്ന രണ്ടുരാജ്യങ്ങള്‍ സംഘർഷത്തിനു സഡൻ ബ്രേക്കിടുമ്പോൾ മാറിയ ഇന്ത്യയുടെ കരുത്തുറ്റ മുഖം സിന്ദൂരശോഭയോടെ തെളിഞ്ഞു നിൽക്കുകയാണ്. അതിർത്തി കടന്ന് ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ തിരിച്ചടി പാക്ക് മുറ്റത്തു നൽകാൻ അതിർത്തി പോലും കടക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ സൈന്യം തെളിയിച്ചു. അത്രയേറെ കരുത്തുറ്റതായിരിക്കുന്നു ഇന്ത്യൻ ആയുധ ശേഖരം.
English Summary:
India's Military Might : Ten Reasons Why Pakistan Sought Ceasefire with India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.