മേയ് 8 രാത്രി. ആകാശ ആക്രമണങ്ങളിൽ ഇന്ത്യ– പാക്ക് അതിർത്തി സംഘർഷഭരിതമായ ദിനം. ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെല്ലാം ആകാശത്തുവച്ചുതന്നെ തകർക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. ആ രാത്രിയിൽ ഒരു കാര്യം കൂടി ഇന്ത്യയ്ക്കു മനസ്സിലായി. ഇന്ത്യൻ അതിർത്തിയിലേക്ക് പാക്കിസ്ഥാൻ അയച്ച 300–400 ഡ്രോണുകളെങ്കിലും തുർക്കിയിൽ നിർമിച്ചതാണ്. പലയിടങ്ങളിലായി പതിച്ച ഡ്രോൺ ഭാഗങ്ങൾ പരിശോധിച്ചതിൽനിന്ന് ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ലേ മുതൽ സർ ക്രീക്ക് വരെ സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത് തുർക്കി നിർമിത സോംഗർ അസിസ്ഗാർഡ് (SONGAR ASISGUARD) ഡ്രോണുകൾ ഉപയോഗിച്ചാണെന്നായിരുന്നു കണ്ടെത്തല്‍. തുർക്കി സായുധ സേന ഉപയോഗിച്ച ആദ്യത്തെ തദ്ദേശ നിർമിത ഡ്രോണാണിത്. അതാണ് പാക്കിസ്ഥാന് കൈമാറിയതും. ഇതിന്മേല്‍ കൂടുതൽ പരിശോധന നടത്തി വരികയാണെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും മേയ് എട്ടിനു നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരാണ് തുർക്കി, കശ്മീരിൽ അവരെ നിരന്തരം പിന്തുണച്ചിട്ടുള്ള അവരുടെ ഏറ്റവും

loading
English Summary:

After the Pahalgam Attack, it is Now India's Turn to Strategically Counter the Pakistan-Turkey Relationship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com