കൊടുംമഴ, അന്ന് തടാകത്തിനു പുറത്തേക്ക് കുതിച്ചത് കോടി ക്യുബിക് മീറ്റർ വെള്ളം; ലിവ്യുയയുടെ പരാതി എന്തുകൊണ്ട് കേരളത്തിനും മുന്നറിയിപ്പ്?

Mail This Article
×
എല്ലാ യുദ്ധങ്ങളും ജയിക്കാനുള്ളതല്ലെന്നറിഞ്ഞാവണം സൗൾ ലൂസിയാനോ ലിവ്യുയ ജർമൻ ഊർജ ഭീമൻ ആർഡബ്ല്യുഇയോടു നിയമയുദ്ധത്തിനിറങ്ങിയത്. പക്ഷേ ചില പരാജയങ്ങൾക്കു വിജയങ്ങളേക്കാൾ തിളക്കമുണ്ടെന്ന് അയാൾക്കറിയാമായിരുന്നു. അതുകൊണ്ടാണ് പെറുവിലെ മലയോര നഗരമായ ഹുവാരസിൽ താമസിക്കുന്ന ആ കർഷകൻ പതിനായിരത്തിലേറെ കിലോമീറ്റർ അകലെയുള്ള ജർമനിയിലെ ഒരു കോടതിയിൽ ആ രാജ്യത്തെ വ്യവസായ ഭീമനെതിരെ കേസുകൊടുത്തത്. ആർഡബ്ല്യുഇയ്ക്ക് (Rhenish-Westphalian Power Plant) എതിരെ 2015ൽ ലിവ്യുയ നൽകിയ കേസ് ഒറ്റനോട്ടത്തിൽ വിചിത്രമെന്നു തോന്നാം. ഹുവാരസിലെ പാൽകക്കച്ച തടാകത്തിൽ ഹിമാനിയുരുകി പ്രളയ ഭീഷണിയുണ്ടാകുന്നു. അതിന് പെറുവിലെവിടെയും ഒരു ഫാക്ടറി പോലുമില്ലാത്ത ആർഡബ്ല്യുഇ നഷ്ടപരിഹാരം നൽകണം. പക്ഷേ നിയമപോരാട്ടം ആരംഭിച്ചതോടെ
English Summary:
Why Saul Luciano Lliuya, a Peruvian Farmer Ignited a Legal Battle Aganist German Company for the Glacial Melt Palcacocha Lake in Huaraz? - Environment Explainer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.