ഇന്ത്യ ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തിയ മൂന്നാം ചന്ദ്രയാൻ ദൗത്യത്തിന്റെ 20 ഇരട്ടി ചെലവിൽ ഒരു ഉപഗ്രഹം! 2025 ജൂണിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിക്കുമെന്നു പ്രതീക്ഷിക്കുന്ന ‘നൈസർ’ എന്ന ഉപഗ്രഹത്തിന്റെ ആകെ വിക്ഷേപണ ചെലവ് ഏകദേശം 12,000 കോടി രൂപയാണ്. ഏകദേശം 615 കോടി രൂപ ചെലവിൽ ചന്ദ്രനിൽ ചെന്നിറങ്ങുകയും 450 കോടി രൂപ ചെലവിൽ ചൊവ്വാ യാത്ര നടത്തുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യത്തിനു വേണ്ടി ഇതുവരെ കണക്കാക്കിയ ചെലവ് 10,000 കോടി രൂപയാണ്. എന്നിട്ടും കേവലം ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ഇത്രയും വലിയ തുകയോ? ഇന്ത്യയുടെ ഐഎസ്ആർഒയും യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും ചേർന്നു വികസിപ്പിച്ച ‘നാസ– ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ’ അഥവാ ‘നൈസർ (NASA-ISRO Synthetic Aperture Radar -NISAR)’ ബഹിരാകാശ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹങ്ങളിലൊന്ന് എന്ന ഖ്യാതിയോടെയാണ് ഭ്രമണപഥം നോക്കി പായാൻ കാത്തിരിക്കുന്നത്. കുട്ടനാട്ടിലെ പാടശേഖരത്തിൽ വിതച്ച നെൽവിത്ത് മുളച്ചു തുടങ്ങുന്നതു മുതൽ ഓരോ ഘട്ടത്തിലും അതിന്റെ വളർച്ചയും കതിരിടലും മണ്ണിലെ ഈർപ്പവും ചെടിയുടെ ആരോഗ്യവും ഉൾപ്പെടെയുള്ള വിവരങ്ങൾ കർഷകർക്ക് അപ്പപ്പോൾ ലഭിച്ചാൽ എന്താണു ഗുണം? എത്ര വിളവ് ആ കൃഷിയിൽനിന്നു ലഭിക്കും എന്നു കൂടി അറിഞ്ഞാലോ? നൈസർ ഉപഗ്രഹത്തിലെ

loading
English Summary:

NISAR Satellite Launch: NISAR, the joint NASA-ISRO satellite, is a revolutionary earth observation mission costing ₹12,000 crore. It will provide crucial data for disaster prediction, agricultural improvements, and climate change studies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com