ഇറാനുമായുള്ള നിഴൽയുദ്ധം അവസാനിപ്പിച്ചു നേർക്കുനേർ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ അതിന്റെ യുദ്ധചരിത്രത്തിൽ ഇത്തരമൊരു പുതിയ ചരിത്രം കുറിച്ചതോടെ ഉയരുന്ന ചോദ്യം ഇതാണ്– യുഎസിന്റെയും ഇസ്രയേലിന്റെയും ഭീഷണിക്കു മുന്നിൽ ഇറാൻ വഴങ്ങുമോ?
എന്തുകൊണ്ടാണ് ഇറാനു നേരെ ഇപ്പോൾ ഇസ്രയേൽ ആക്രമണം നടത്തിയത്? എന്താണ് മധ്യപൂർവദേശത്തു സംഭവിക്കുന്നത്? മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ അജയ് പി. മങ്ങാട്ട് എഴുതുന്നു.
ഇസ്രയേല് ആക്രമണം നടത്തിയ ഇറാനിലെ ടെഹ്റാനിൽ നിന്നുള്ള ദൃശ്യം. (Photo by SEPAH NEWS / AFP)
Mail This Article
×
പലസ്തീൻ പ്രശ്നമാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള ശത്രുതയുടെ ഒരു അടിസ്ഥാനം. ഇസ്രയേൽ രൂപീകരണകാലം മുതൽ ദശകങ്ങൾ ഈ വിഷയത്തിൽ അറബ് രാജ്യങ്ങളും ഇസ്രയേലും സംഘർഷത്തിലായിരുന്നു. മധ്യപൂർവദേശം കൈവിട്ടുപോകാതിരിക്കാൻ യുഎസ്-യൂറോപ്യൻ ശക്തികൾ ചേർന്ന് ഇസ്രയേൽ പലസ്തീൻ മണ്ണിൽകൊണ്ടു സ്ഥാപിച്ചു. ഇതോടെ പശ്ചിമേഷ്യ വൻശക്തികൾക്ക് എന്നും ചീട്ടിറക്കാനുള്ള ഒരു തന്ത്രപ്രധാന മേഖലയായി. പലസ്തീൻ വിഷയത്തിൽ ഇസ്രയേലുമായി യുദ്ധം ചെയ്ത ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഒടുവിൽ അവരുമായി രമ്യതയിലായി, സമാധാന ഉടമ്പടികളിൽ ഏർപ്പെട്ടു. യുഎഇ അടക്കമുള്ള ചില ഗൾഫ് രാജ്യങ്ങൾ യുഎസ് സമ്മർദങ്ങൾക്കു വഴങ്ങിയും ബിസിനസ് താൽപര്യങ്ങൾക്കുവേണ്ടിയും ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കിയിട്ടുണ്ട്. സൗദി അറേബ്യയും ഈ വഴിക്കുതന്നെയാണെങ്കിലും ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ മടിച്ചുനിൽക്കുകയാണ്. സിറിയയിലെ ഇറാൻ പിന്തുണയുള്ള ബഷാർ അൽ അസദ് ഭരണകൂടമായിരുന്നു മേഖലയിൽ മറ്റൊരു മുഖ്യ ഇസ്രയേൽവിരുദ്ധ ശക്തി.
English Summary:
Iran-Israel Conflict: Explaining the Reasons Behind the Increasing Tension in Middle East Conflict
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.