ഇന്ത്യയിൽ, ഐഐടി ഉൾപ്പെടെയുള്ള ‘പ്രീമിയർ’ സ്ഥാപനങ്ങളിലെ കുട്ടികളുടെ ആത്മഹത്യാനിരക്ക് ഞെട്ടിക്കുന്നതാണ്. എന്താണ് ഇവിടങ്ങളിലെ യഥാർഥ പ്രശ്നം? നമ്മുടെ കുട്ടികളുടെ പ്രശ്നങ്ങളെ ഉൾക്കൊണ്ട്, അവ പരിഹരിക്കാനുള്ള മനസ്സ് ആ സ്ഥാപനങ്ങളിലെ അധികൃതർക്കില്ലേ? ഇതിന് എന്താണു പരിഹാരം? വിശദമായി പരിശോധിക്കാം...
Mail This Article
×
ഐഐടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എന്നു കേൾക്കുമ്പോൾ മികവിന്റെ മറുവാക്കായി കരുതുന്നവരാണ് സാധാരണക്കാർ. അക്കാദമിക രംഗത്തെ മികവ് ഉറപ്പിക്കുമ്പോഴും, രാജ്യത്തിന്റെ വൈവിധ്യത്തെ പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നതിൽ ഐഐടി ഉൾപ്പെടെ ‘പ്രീമിയർ’ വിഭാഗത്തിൽപെടുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പിഴവുപറ്റുന്നുവെന്നു വീണ്ടും തെളിയിക്കുന്നതാണ് ആവർത്തിച്ചു കേൾക്കുന്ന ആത്മഹത്യാ വാർത്തകൾ. ഉയർന്ന മത്സരപ്പരീക്ഷകളിൽ യോഗ്യത നേടിയ, അക്കാദമികമായി മികച്ച നിലവാരമുള്ള കുട്ടികൾ പഠനഭാരം താങ്ങാനാകാതെയും പലതരം വിവേചനങ്ങളാലും സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളെ മാനസിക, വൈകാരിക പ്രശ്നങ്ങളായി മാത്രം സമീപിക്കാനാണ് ഈ സ്ഥാപനങ്ങൾ പലപ്പോഴും ശ്രമിക്കുന്നത്. ഇതു യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോടലാണെന്നു മാത്രമല്ല, വീണ്ടും മരണങ്ങൾ ആവർത്തിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.